Add to Wishlist
-10%
Azhal Moodiya Kanyavanangal
Publisher: Azhimukham
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.
Memoirs of a decade-long journey in journalism by K. V. Mohankumar, acclaimed writer and former IAS officer.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും നേടിയ ‘ഉഷ്ണരാശി’യുടെ രചയിതാവും പ്രമുഖ എഴുത്തുകാരനും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ വി മോഹൻകുമാറിന്റെ ഒരു വ്യാഴവട്ടക്കാലം നീളുന്ന സംഭവബഹുലമായ പത്രപ്രവർത്തന അനുഭവങ്ങൾ. സത്യാന്വേഷണത്തിനും ആദർശലോകനിർമിതിക്കുമായി പത്രപ്രവർത്തനമെന്ന പാത തിരഞ്ഞെടുത്ത ഒരു യുവാവിന്റെ ഇച്ഛാഭംഗത്തിന്റെ കഥ കൂടിയാണിത്. സാഹസികവും വെല്ലുവിളികൾ നിറഞ്ഞതുമായ പന്ത്രണ്ട് വർഷത്തെ പത്രപ്രവർത്തന അനുഭവങ്ങൾക്കൊപ്പം ’മലയാള മനോരമ’ ദിനപ്പത്രത്തിലൂടെ അക്കാലത്ത് ജനപ്രിയമാർജ്ജിച്ച രണ്ട് വാർത്താപരമ്പരകളും പൂർണരൂപത്തിൽ.
Be the first to review “Azhal Moodiya Kanyavanangal” Cancel reply
Book information
ISBN 13
9788195386161
Language
Malayalam
Number of pages
148
Size
14 x 21 cm
Format
Paperback
Edition
2025
Related products
-11%
Innale: Namboodiri
വരകളിലൂടെ സൃഷ്ടിച്ച വിസ്മയലോകത്തിലേക്കും അതിനെ സാധ്യമാക്കിയ ജീവിതത്തിലേക്കും നമ്പൂതിരി നമുക്കൊപ്പം നടത്തുന്ന സന്ദർശനമാണ് ഈ പുസ്തകം. ഒപ്പം, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, ജോസഫ് മുണ്ടശേരി, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സി വി ശ്രീരാമൻ എന്നിങ്ങനെ അഷ്ടമൂർത്തിയും അഷിതയും ഇ സന്തോഷ്കുമാറും വരെയുള്ള 75 എഴുത്തുകാർക്കു വേണ്ടി വിവിധ പ്രസിദ്ധീകരണങ്ങളിൽ നമ്പൂതിരി വരച്ച പേജുകളും ഇതിലുണ്ട്.
ഒരു ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തിൽ ആദ്യമായാണ്.
-11%
Innale: Namboodiri
വരകളിലൂടെ സൃഷ്ടിച്ച വിസ്മയലോകത്തിലേക്കും അതിനെ സാധ്യമാക്കിയ ജീവിതത്തിലേക്കും നമ്പൂതിരി നമുക്കൊപ്പം നടത്തുന്ന സന്ദർശനമാണ് ഈ പുസ്തകം. ഒപ്പം, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, ജോസഫ് മുണ്ടശേരി, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സി വി ശ്രീരാമൻ എന്നിങ്ങനെ അഷ്ടമൂർത്തിയും അഷിതയും ഇ സന്തോഷ്കുമാറും വരെയുള്ള 75 എഴുത്തുകാർക്കു വേണ്ടി വിവിധ പ്രസിദ്ധീകരണങ്ങളിൽ നമ്പൂതിരി വരച്ച പേജുകളും ഇതിലുണ്ട്.
ഒരു ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തിൽ ആദ്യമായാണ്.
Adayala Mudrakal
By U A Khader
ഓര്‍മ്മകളുടെ പുസ്തകം. ചന്ദനഗന്ധംപോലെ ഗൃഹാതുരത, സ്മൃതിചിത്രങ്ങളിലെ മഴവില്ച്ചാരുത, കണ്ണീരും ചിരിയും നിറകുടംപോലെ. ഓരോ വരികള്‍ക്കും നേരേ വരകള്‍ക്കും ശബളിമ. ഖാദര്മാഷ് വായനക്കാരന് ഒരു മുദ്ര കൊടുക്കുന്നു. അടയാളമുദ്ര, അത് ഒരു ദ്വീപ് കടക്കാനുള്ള പാലംകൂടിയാണ്.
Adayala Mudrakal
By U A Khader
ഓര്‍മ്മകളുടെ പുസ്തകം. ചന്ദനഗന്ധംപോലെ ഗൃഹാതുരത, സ്മൃതിചിത്രങ്ങളിലെ മഴവില്ച്ചാരുത, കണ്ണീരും ചിരിയും നിറകുടംപോലെ. ഓരോ വരികള്‍ക്കും നേരേ വരകള്‍ക്കും ശബളിമ. ഖാദര്മാഷ് വായനക്കാരന് ഒരു മുദ്ര കൊടുക്കുന്നു. അടയാളമുദ്ര, അത് ഒരു ദ്വീപ് കടക്കാനുള്ള പാലംകൂടിയാണ്.
Dostoyevsky: Jeevitham Darsanam Kathukal
തുടര്‍ച്ച നഷ്ടപ്പെടാതെ മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിപ്പിക്കുകയും ഒരോ മനുഷ്യനെയും കുറ്റബോധത്തില്‍നിന്നും മോചിപ്പിക്കുകയും ലോകമനസ്സാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളില്വെച്ചുകൊടുക്കുകയും ചെയ്ത ദസ്തയേവ്സ്കിയുടെ ജീവിതം. സംഘര്‍ഷങ്ങളും പ്രതീക്ഷകളും സ്നേഹവും നിറഞ്ഞ അത്യപൂര്‍വമായ കത്തുകള്‍. വെളിച്ചം നല്കുന്ന ദര്‍ശനങ്ങള്‍.
"ആഗ്രഹങ്ങളില്ലാതെ ജീവിക്കുക എന്നത് ദുഃഖകരമാണ്! മുമ്പോട്ട് നോക്കുമ്പോള്‍ ഭാവിയെക്കുറിച്ചോര്‍ത്ത് ഞാന്‍ ഭയംകൊണ്ട് കിടുങ്ങിവിറക്കുകയാണ്. ഒരിക്കലും സൂര്യപ്രകാശം തുളച്ചിറങ്ങാത്ത ഒരു ധ്രുവപ്രദേശത്താണ് ഞാന്‍ ജീവിക്കുന്നത് എന്നു തോന്നുന്നു. കുറേക്കാലമായി പ്രചോദനത്തിന്റെ ഒരു ചെറുകണികപോലും എന്നില്‍ പൊട്ടിവിരിഞ്ഞിട്ടില്ല. ‘ചില്ലൊണിലെ’ തടവുകാരന് സ്വന്തം സഹോദരന്റെ മരണശേഷം തോന്നുന്ന വികാരമാണ് എനിക്കിപ്പോള്‍ തോന്നുന്നത്.''
പരിഭാഷ: പി.ജയലക്ഷ്മി
Dostoyevsky: Jeevitham Darsanam Kathukal
തുടര്‍ച്ച നഷ്ടപ്പെടാതെ മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിപ്പിക്കുകയും ഒരോ മനുഷ്യനെയും കുറ്റബോധത്തില്‍നിന്നും മോചിപ്പിക്കുകയും ലോകമനസ്സാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളില്വെച്ചുകൊടുക്കുകയും ചെയ്ത ദസ്തയേവ്സ്കിയുടെ ജീവിതം. സംഘര്‍ഷങ്ങളും പ്രതീക്ഷകളും സ്നേഹവും നിറഞ്ഞ അത്യപൂര്‍വമായ കത്തുകള്‍. വെളിച്ചം നല്കുന്ന ദര്‍ശനങ്ങള്‍.
"ആഗ്രഹങ്ങളില്ലാതെ ജീവിക്കുക എന്നത് ദുഃഖകരമാണ്! മുമ്പോട്ട് നോക്കുമ്പോള്‍ ഭാവിയെക്കുറിച്ചോര്‍ത്ത് ഞാന്‍ ഭയംകൊണ്ട് കിടുങ്ങിവിറക്കുകയാണ്. ഒരിക്കലും സൂര്യപ്രകാശം തുളച്ചിറങ്ങാത്ത ഒരു ധ്രുവപ്രദേശത്താണ് ഞാന്‍ ജീവിക്കുന്നത് എന്നു തോന്നുന്നു. കുറേക്കാലമായി പ്രചോദനത്തിന്റെ ഒരു ചെറുകണികപോലും എന്നില്‍ പൊട്ടിവിരിഞ്ഞിട്ടില്ല. ‘ചില്ലൊണിലെ’ തടവുകാരന് സ്വന്തം സഹോദരന്റെ മരണശേഷം തോന്നുന്ന വികാരമാണ് എനിക്കിപ്പോള്‍ തോന്നുന്നത്.''
പരിഭാഷ: പി.ജയലക്ഷ്മി
Anand: Jeevitham Sambhashanam Padanam
പ്രമേയത്തിലും ആഖ്യാനത്തിലും എന്നും സവിശേഷത പുലർത്തുകയും രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും എഴുത്തിന്റെ ഏറ്റവും ശക്തമായ കാതൽ രാഷ്ട്രീയം തന്നെയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരന്റെ ജീവിതവും സംഭാഷണവും പഠനവും. ചരിത്രമന്വേഷിക്കുന്നവർക്ക് ആനന്ദിന്റെ കൃതികളിലെ നിലപാടുകളും ഇന്ത്യൻ ജീവിതവും ഈ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാം.
Anand: Jeevitham Sambhashanam Padanam
പ്രമേയത്തിലും ആഖ്യാനത്തിലും എന്നും സവിശേഷത പുലർത്തുകയും രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും എഴുത്തിന്റെ ഏറ്റവും ശക്തമായ കാതൽ രാഷ്ട്രീയം തന്നെയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരന്റെ ജീവിതവും സംഭാഷണവും പഠനവും. ചരിത്രമന്വേഷിക്കുന്നവർക്ക് ആനന്ദിന്റെ കൃതികളിലെ നിലപാടുകളും ഇന്ത്യൻ ജീവിതവും ഈ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാം.
Bharathan: Jeevitham Cinema Orma
By Biju Bernard
തിരക്കഥ എഴുതേണ്ടത് കടലാസിലല്ല, സംവിധായകന്റെ ഹൃദയത്തിലാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് മലയാള സിനിമയെ കരുത്താര്‍ന്ന കഥകള്‍കൊണ്ടും ദൃശ്യവൈവിധ്യങ്ങള്കൊണ്ടും മാറ്റിപ്പണിത ഭരതന്റെ ജീവിതത്തെയും സിനിമയെയും അടുത്തറിയാന്‍ സഹായിക്കുന്ന പുസ്തകം. പി. എന്‍. മേനോന്, കെ. ജി. ജോര്‍ജ്, മമ്മൂട്ടി, പവിത്രന്, ഷാജി എന്‍. കരുണ്‍, സത്യൻ അന്തിക്കാട്, കമല്‍, ഭരത് ഗോപി, നെടുമുടി വേണു, ജലജ, കെ. പി. എ. സി. ലളിത, കാവാലം, കാക്കനാടന് തുടങ്ങി നിരവധി പ്രമുഖരുടെ ഓര്‍മകളും.
Bharathan: Jeevitham Cinema Orma
By Biju Bernard
തിരക്കഥ എഴുതേണ്ടത് കടലാസിലല്ല, സംവിധായകന്റെ ഹൃദയത്തിലാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് മലയാള സിനിമയെ കരുത്താര്‍ന്ന കഥകള്‍കൊണ്ടും ദൃശ്യവൈവിധ്യങ്ങള്കൊണ്ടും മാറ്റിപ്പണിത ഭരതന്റെ ജീവിതത്തെയും സിനിമയെയും അടുത്തറിയാന്‍ സഹായിക്കുന്ന പുസ്തകം. പി. എന്‍. മേനോന്, കെ. ജി. ജോര്‍ജ്, മമ്മൂട്ടി, പവിത്രന്, ഷാജി എന്‍. കരുണ്‍, സത്യൻ അന്തിക്കാട്, കമല്‍, ഭരത് ഗോപി, നെടുമുടി വേണു, ജലജ, കെ. പി. എ. സി. ലളിത, കാവാലം, കാക്കനാടന് തുടങ്ങി നിരവധി പ്രമുഖരുടെ ഓര്‍മകളും.
Adoor Pankajam
₹40.00
നാടകത്തിൽ നിന്ന് മലയാളസിനിമയിലെത്തുകയും വെള്ളിത്തിരയിൽ സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂർ പങ്കജത്തിന്റെ കഥ ദീദി ദാമോദരൻ എഴുതുന്നു.
Adoor Pankajam
₹40.00
നാടകത്തിൽ നിന്ന് മലയാളസിനിമയിലെത്തുകയും വെള്ളിത്തിരയിൽ സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂർ പങ്കജത്തിന്റെ കഥ ദീദി ദാമോദരൻ എഴുതുന്നു.
Aann Mazhayormakal
By T K Haris
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർക്കും ചലച്ചിത്രപ്രതിഭകൾക്കുമൊപ്പം പുതുനിര എഴുത്തുകാർ കൂടി ഒന്നിക്കുന്ന മഴ നനയുന്ന ഓർമ്മപ്പുസ്തകം. ഓരോ വാക്കിലും കാലത്തെ നനയിക്കുന്ന അനുഭവങ്ങൾ നിറഞ്ഞുകിടക്കുന്നു ഈ കൃതിയിൽ. സി രാധാകൃഷ്ണൻ, യു എ ഖാദർ, കെ പി രാമനുണ്ണി, വി ആർ സുധീഷ്, പി കെ പാറക്കടവ്, അക്ബർ കക്കട്ടിൽ, മോഹൻലാൽ, കമൽ തുടങ്ങി എഴുപതിലധികം എഴുത്തുകാർ. എഡിറ്റർ ടി കെ ഹാരിസ്.
Aann Mazhayormakal
By T K Haris
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർക്കും ചലച്ചിത്രപ്രതിഭകൾക്കുമൊപ്പം പുതുനിര എഴുത്തുകാർ കൂടി ഒന്നിക്കുന്ന മഴ നനയുന്ന ഓർമ്മപ്പുസ്തകം. ഓരോ വാക്കിലും കാലത്തെ നനയിക്കുന്ന അനുഭവങ്ങൾ നിറഞ്ഞുകിടക്കുന്നു ഈ കൃതിയിൽ. സി രാധാകൃഷ്ണൻ, യു എ ഖാദർ, കെ പി രാമനുണ്ണി, വി ആർ സുധീഷ്, പി കെ പാറക്കടവ്, അക്ബർ കക്കട്ടിൽ, മോഹൻലാൽ, കമൽ തുടങ്ങി എഴുപതിലധികം എഴുത്തുകാർ. എഡിറ്റർ ടി കെ ഹാരിസ്.
-10%
Enikkellam Sangeethamanu
"ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സു മുതൽ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാൻ മസ്താനായോടും നൂർജഹാനോടും ലതാ മങ്കേഷ്കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകൾ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓർക്കെസ്ട്രെയ്റ്റെഴ്സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകൾ പാടിക്കൊടുക്കുന്നതിനേക്കാൾ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതൽ കഴമ്പുള്ളതെന്ന് ഞാൻ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിൽ ലയിച്ചുചേർന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സർവോപരി, നിങ്ങൾ ഇന്നും ഓർത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം."
നൗഷാദ് മുതൽ മുഹമ്മദ് രഫീയും ലതാ മങ്കേഷ്കറും വരെയുള്ള പ്രതിഭകൾക്കൊപ്പം ഹിന്ദീസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ സംഗീതം അഭ്യസിച്ച, ഒടുവിൽ മലയാളസിനിമാസംഗീതത്തിലെ മഞ്ഞിൽ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമൽദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.
-10%
Enikkellam Sangeethamanu
"ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സു മുതൽ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാൻ മസ്താനായോടും നൂർജഹാനോടും ലതാ മങ്കേഷ്കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകൾ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓർക്കെസ്ട്രെയ്റ്റെഴ്സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകൾ പാടിക്കൊടുക്കുന്നതിനേക്കാൾ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതൽ കഴമ്പുള്ളതെന്ന് ഞാൻ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിൽ ലയിച്ചുചേർന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സർവോപരി, നിങ്ങൾ ഇന്നും ഓർത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം."
നൗഷാദ് മുതൽ മുഹമ്മദ് രഫീയും ലതാ മങ്കേഷ്കറും വരെയുള്ള പ്രതിഭകൾക്കൊപ്പം ഹിന്ദീസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ സംഗീതം അഭ്യസിച്ച, ഒടുവിൽ മലയാളസിനിമാസംഗീതത്തിലെ മഞ്ഞിൽ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമൽദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.

Reviews
There are no reviews yet.