Prefaces

‘മഴക്കാലം’ വീണ്ടും

“ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേൾക്കാം. പല കാലങ്ങളുടെ, ജീവിതങ്ങളുടെ അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി, പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആർത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ. മഴയെക്കുറിച്ച് ഇത്രമേൽ ഹൃദ്യമായൊരു പുസ്തകം മലയാളത്തിൽ ഇതാദ്യമാണ്” എന്ന് ആദ്യപതിപ്പ് വന്നപ്പോൾ കേരള കൗമുദി എഴുതിയിരുന്നു.

Prefaces

ശാരദ സമ്പൂർണ പതിപ്പിന് ഒരു ആമുഖം

‘ശാരദ’യ്ക്ക് ഇങ്ങനെയൊരു പതിപ്പ് ഇതാദ്യമായാണ്; ഒ ചന്തു മേനോന്റെ അപൂർണമായ നോവലും അതിന്റെ പൂരണവും ചേർന്നുള്ള സമ്പൂർണ പതിപ്പ്. എം. പി. പോൾ ‘ശാരദ’യെക്കുറിച്ച് എഴുതിയ വിശദമായ പഠനവും അനുബന്ധമായി ചേർത്തിട്ടുണ്ട്.

Prefaces

നിർമമതയുടെ വേദം

പാമ്പിന് പൊത്തും കിളിക്ക് കൂടുമുള്ള ഭൂമിയിൽ, എയർ ബെഡ് ആൻഡ് ബ്രേക്ഫസ്റ്റ് മാത്രം തന്റെ അവകാശമായി പിടുത്തം കിട്ടിയ ഒരുവളുടെ നിർമമതയുടെ വേദമാണിത്. കഠിനമാണ് ജീവിതം. ഒരു സറിയലസ്റ്റിക്ക് ചിത്രം പോലെ സങ്കീർണം. ഓരോ നിമിഷവും കപ്പം കൊടുത്ത്, ഇതുപോലെ. എന്നിട്ടും ആകെ മൊത്തം നല്ലതാണെന്ന് തോന്നുന്നു. ഭ്രമിപ്പിക്കുന്ന അപകടം പിടിച്ച അഴക്. സീന ഇരുട്ട് പിഴിയുമ്പോൾ വെളിച്ചമുണ്ടാകുന്നു – ബോബി ജോസ് കട്ടികാട് എഴുതുന്നു.

Prefaces

വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകൾ

കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ പുലർവെട്ടം വായിച്ചടയ്ക്കരുത്. ദിവസം രണ്ടു പുറം മതി. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക.

Prefaces

നാലാം വിരലിൽ വിരിയുന്ന മായ

നിങ്ങൾ വൈകാരികമായി ജീവിതത്തെ സമീപിച്ചാൽ ജീവിതം ഒരു ദുരന്തവും വൈചാരികമായി സമീപിച്ചാൽ ജീവിതം ഒരു ഫലിതവുമായിരിക്കുമെന്ന ‘സിസിഫസ് പുരാണ’ത്തിലെ ദർശനത്തോടെയാണ് പുസ്തകം വായിക്കാൻ എടുത്തത്. എന്നാൽ, വായിച്ചുതീരുമ്പോൾ മറുപിറവിയുടെ പ്രകാശം വമിക്കുന്ന കാഴ്ചകൾ പിന്തുടർന്നെത്തുന്നു.

Prefaces

നല്ലവരുടെ നടപ്പാത

സന്തോഷിന്റെ കവിതകൾ അന്നും ഇന്നും മനുഷ്യാത്മാവിന്റെ ഏകാന്തതയെക്കുറിച്ചുള്ള തീവ്രവേദനകൾ ഉൾക്കൊള്ളുന്നവയാണ്. മരണം അതിൽ അങ്ങനെ ഒരു മുഖ്യവിഷയമായി വരുന്നില്ല. എന്നാൽ മരണത്തേക്കാൾ ഭയാനകമായ തിരസ്കാരത്തിന്റെ വേദന അതിൽ നിറഞ്ഞു നിൽക്കുന്നു.

  • 1
  • 2
    Your cart is emptyReturn to Shop
    ×