Add to Wishlist
-15%
Best of Bobby Jose Kattikadu (6 Books)
Publisher: Indulekha Pusthakam
₹1,620.00 Original price was: ₹1,620.00.₹1,385.00Current price is: ₹1,385.00.
Collection of 5 most popular books written by Bobby Jose Kattikadu: Koottu, Aval and Pularvettam (in 3 volumes). This pack also has Fred McCarthy’s Brother Juniper translated with a foreword by Bobby Jose Kattikadu.
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Emotional Wellness
Tags:
book packs, must reads
- സൗഹൃദത്തേത്തേക്കുറിച്ചും സ്നേഹക്കുറിച്ചുമുള്ള പുസ്തകമാണ് കൂട്ട്. ബോബി ജോസ് കട്ടികാടിന്റെ മാസ്റ്റർ പീസ്.
- അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്… അവൾ മാത്രം. ‘അവൾ’ അവളേക്കുറിച്ചുള്ളത്.
- ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
- ‘പുലർവെട്ട’ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.
Be the first to review “Best of Bobby Jose Kattikadu (6 Books)” Cancel reply
Book information
Language
Malayalam
Size
14 x 21 cm
Format
Paperback
Related products
-10%
Pularvettam (Vol. 1)
ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരം. വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകളാണ് ഈ പുസ്തകത്തിൽ. കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ 'പുലർവെട്ടം' വായിച്ചടയ്ക്കരുത്. ഒരു ദിവസം രണ്ടേ രണ്ടു പുറം മതി. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക. അങ്ങനെയങ്ങനെ ആലോചിച്ചുപോകുമ്പോൾ, പ്രകാശത്തേക്കുറിച്ചുള്ള ചിന്ത പോലും എത്ര പ്രസാദാത്മകമാണെന്ന് വെളിച്ചം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, നിങ്ങൾ ഒരു സൂര്യനാവുക തന്നെ ചെയ്തുവെന്നും വരാം.
പുലർവെട്ടം പരമ്പരയിലെ ആദ്യപുസ്തകമാണിത്. ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള പ്രഭാതങ്ങളിലേക്ക് വെളിച്ചത്തിന്റെ വിചാരങ്ങൾ.
-10%
Pularvettam (Vol. 1)
ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരം. വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകളാണ് ഈ പുസ്തകത്തിൽ. കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ 'പുലർവെട്ടം' വായിച്ചടയ്ക്കരുത്. ഒരു ദിവസം രണ്ടേ രണ്ടു പുറം മതി. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക. അങ്ങനെയങ്ങനെ ആലോചിച്ചുപോകുമ്പോൾ, പ്രകാശത്തേക്കുറിച്ചുള്ള ചിന്ത പോലും എത്ര പ്രസാദാത്മകമാണെന്ന് വെളിച്ചം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, നിങ്ങൾ ഒരു സൂര്യനാവുക തന്നെ ചെയ്തുവെന്നും വരാം.
പുലർവെട്ടം പരമ്പരയിലെ ആദ്യപുസ്തകമാണിത്. ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള പ്രഭാതങ്ങളിലേക്ക് വെളിച്ചത്തിന്റെ വിചാരങ്ങൾ.
-10%
Pularvettam (Vol. 2)
പുലർവെട്ടം പരമ്പരയിലെ രണ്ടാം പുസ്തകം
ഓരോരുത്തരുടേയും മനസ്സിന്റെ അണിയത്ത് അകത്തുള്ളൊരാൾ മയക്കത്തിലാണ്. അയാളെ കൊട്ടിയുണർത്തുമ്പോൾ ആസക്തികളുടെ തിരകളോടും ക്ഷോഭത്തിന്റെ കാറ്റിനോടും കഠിനദുഃഖത്തിന്റെ തീരാമാരിയോടും നിശ്ചലമാകാൻ അയാൾ കല്പിക്കും. റിൽകെ പറയുന്നതുപോലെ, ലോകം മുഴുവൻ കീഴ്പ്പെടുത്തുന്നതിനേക്കാൾ പ്രധാനം അവനവന്റെ ഉള്ളിലേക്ക് ഒരിഞ്ച് പ്രവേശിക്കുകയാണ്.
എല്ലാ പാട്ടുകളും താരാട്ടാവുന്ന ഒരു കാലമുണ്ടാവും; എല്ലാ ഭാഷണങ്ങളും സാന്ത്വനമാകുന്ന ഒരു ദിവസം. അപ്പോഴാണ് കടൽത്തിരകളും കാറ്റിലെ വൃക്ഷത്തലപ്പുകളും മനുഷ്യരുടെ ആശ്ളേഷങ്ങളുമൊക്കെ ഒരു പ്രാപഞ്ചികതാരാട്ടിന്റെ തന്ത്രികളായിരുന്നുവെന്ന് നമുക്ക് വെളിപ്പെട്ടു കിട്ടാൻ പോകുന്നത്.
ബന്ധങ്ങൾ ദീർഘസഞ്ചാരങ്ങളാണ്. അതിനിടയിലെ ആപത്തുകളെ, കുറേയധികം കാതങ്ങൾ പിന്നിട്ടതിനുശേഷം തിരിഞ്ഞുനോക്കി വ്യാകുലപ്പെടേണ്ട കാര്യമില്ല. കാലം എന്ന മഹാഭിഷഗ്വരന്റെ കാരുണ്യത്താൽ പരിക്കുകൾ ഇതിനകം സൗഖ്യപ്പെട്ടിട്ടുണ്ടാകും; വടുക്കൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട്. മനുഷ്യരുമായി ബന്ധപ്പെട്ട് ഭംഗിയുള്ള സ്മൃതികൾ മാത്രം കൂടെ കൊണ്ടുപോവുക. എനിക്കോ അവർക്കോ ഗുണകരമല്ലാത്ത ഓർമ്മകളിൽ നിന്ന് ഞങ്ങളിരുവർക്കും മോക്ഷം ആവശ്യമുണ്ട്.
ഒന്നു ചിറകു കുടഞ്ഞ് പറക്കാൻ വഴി കാട്ടുന്ന വെളിച്ചത്തിന്റെ വിചാരങ്ങൾ.
-10%
Pularvettam (Vol. 2)
പുലർവെട്ടം പരമ്പരയിലെ രണ്ടാം പുസ്തകം
ഓരോരുത്തരുടേയും മനസ്സിന്റെ അണിയത്ത് അകത്തുള്ളൊരാൾ മയക്കത്തിലാണ്. അയാളെ കൊട്ടിയുണർത്തുമ്പോൾ ആസക്തികളുടെ തിരകളോടും ക്ഷോഭത്തിന്റെ കാറ്റിനോടും കഠിനദുഃഖത്തിന്റെ തീരാമാരിയോടും നിശ്ചലമാകാൻ അയാൾ കല്പിക്കും. റിൽകെ പറയുന്നതുപോലെ, ലോകം മുഴുവൻ കീഴ്പ്പെടുത്തുന്നതിനേക്കാൾ പ്രധാനം അവനവന്റെ ഉള്ളിലേക്ക് ഒരിഞ്ച് പ്രവേശിക്കുകയാണ്.
എല്ലാ പാട്ടുകളും താരാട്ടാവുന്ന ഒരു കാലമുണ്ടാവും; എല്ലാ ഭാഷണങ്ങളും സാന്ത്വനമാകുന്ന ഒരു ദിവസം. അപ്പോഴാണ് കടൽത്തിരകളും കാറ്റിലെ വൃക്ഷത്തലപ്പുകളും മനുഷ്യരുടെ ആശ്ളേഷങ്ങളുമൊക്കെ ഒരു പ്രാപഞ്ചികതാരാട്ടിന്റെ തന്ത്രികളായിരുന്നുവെന്ന് നമുക്ക് വെളിപ്പെട്ടു കിട്ടാൻ പോകുന്നത്.
ബന്ധങ്ങൾ ദീർഘസഞ്ചാരങ്ങളാണ്. അതിനിടയിലെ ആപത്തുകളെ, കുറേയധികം കാതങ്ങൾ പിന്നിട്ടതിനുശേഷം തിരിഞ്ഞുനോക്കി വ്യാകുലപ്പെടേണ്ട കാര്യമില്ല. കാലം എന്ന മഹാഭിഷഗ്വരന്റെ കാരുണ്യത്താൽ പരിക്കുകൾ ഇതിനകം സൗഖ്യപ്പെട്ടിട്ടുണ്ടാകും; വടുക്കൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട്. മനുഷ്യരുമായി ബന്ധപ്പെട്ട് ഭംഗിയുള്ള സ്മൃതികൾ മാത്രം കൂടെ കൊണ്ടുപോവുക. എനിക്കോ അവർക്കോ ഗുണകരമല്ലാത്ത ഓർമ്മകളിൽ നിന്ന് ഞങ്ങളിരുവർക്കും മോക്ഷം ആവശ്യമുണ്ട്.
ഒന്നു ചിറകു കുടഞ്ഞ് പറക്കാൻ വഴി കാട്ടുന്ന വെളിച്ചത്തിന്റെ വിചാരങ്ങൾ.
Idanazhiyil Ithiri Neram
By A Varghese
₹100.00
ജീവിതം രണ്ടുരീതിയിൽ ജീവിക്കാം എന്നല്ലേ പറയുന്നത്. കവിത പോലെയും കണക്കുകൂട്ടൽ പോലെയും. യുക്തിക്കതീതമായ ഒരു വിചാര ലോകത്തേക്ക് ഒരാൾ ഒഴുകിപ്പരക്കുമ്പോഴാണ് അയാളുടെ ജീവിതം കവിത പോലെ തുളുമ്പുന്നത്. അത്തരത്തിൽ കവിത്വം തുളുമ്പുന്ന ഒരു ഗദ്യസമാഹാരമാണ് ഇടനാഴിയിൽ ഇത്തിരി നേരം: സഖേർ.
Idanazhiyil Ithiri Neram
By A Varghese
₹100.00
ജീവിതം രണ്ടുരീതിയിൽ ജീവിക്കാം എന്നല്ലേ പറയുന്നത്. കവിത പോലെയും കണക്കുകൂട്ടൽ പോലെയും. യുക്തിക്കതീതമായ ഒരു വിചാര ലോകത്തേക്ക് ഒരാൾ ഒഴുകിപ്പരക്കുമ്പോഴാണ് അയാളുടെ ജീവിതം കവിത പോലെ തുളുമ്പുന്നത്. അത്തരത്തിൽ കവിത്വം തുളുമ്പുന്ന ഒരു ഗദ്യസമാഹാരമാണ് ഇടനാഴിയിൽ ഇത്തിരി നേരം: സഖേർ.
-14%
Complete Pularvettam with Juniper (4 Books)
- ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
- 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.
-14%
Complete Pularvettam with Juniper (4 Books)
- ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
- 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.
Malakhamarude Sabdam
By S Sreedevi
1976-ൽ തുടങ്ങി നാൽപ്പതു വർഷത്തിലേറെ കാലം ഓൾ ഇന്ത്യാ റേഡിയോയിൽ ഡോ എസ് ശ്രീദേവി അവതരിപ്പിച്ച സുഭാഷിതങ്ങളുടെ സമാഹാരം. ജീവിതത്തെ ഹൃദ്യമായൊരു ഓർമപ്പെടുത്തൽ പോലെ തൊട്ടുനമസ്കരിക്കുന്ന അനുഭവപുസ്തകം കൂടിയാണിത്. ഒ.എൻ.വി.യുടെ ആമുഖം.
Malakhamarude Sabdam
By S Sreedevi
1976-ൽ തുടങ്ങി നാൽപ്പതു വർഷത്തിലേറെ കാലം ഓൾ ഇന്ത്യാ റേഡിയോയിൽ ഡോ എസ് ശ്രീദേവി അവതരിപ്പിച്ച സുഭാഷിതങ്ങളുടെ സമാഹാരം. ജീവിതത്തെ ഹൃദ്യമായൊരു ഓർമപ്പെടുത്തൽ പോലെ തൊട്ടുനമസ്കരിക്കുന്ന അനുഭവപുസ്തകം കൂടിയാണിത്. ഒ.എൻ.വി.യുടെ ആമുഖം.
Anandam
₹225.00
Happiness is homemade എന്ന് എഴുതിയ ചതുരക്കാർഡ് ഇരിപ്പിടത്തിനു മേലെ ആണിയിൽ തൂക്കിയിരിക്കുന്ന ഒരു മനുഷ്യന്റെ പുസ്തകമാണിത്. സന്തോഷം സ്വന്തമായി ഉണ്ടാക്കിയെടുക്കണം എന്നു തന്നെയാണ് അതിനർത്ഥം; എവിടെ നിന്നും ഓഡർ ചെയ്തു വരുത്താനാവില്ല എന്ന്. അതിനുള്ള ആലോചനകളാണ് ഈ പുസ്തകം നിറയെ. വേദന വക്കോളം വന്ന് തുളുമ്പി നിൽക്കുമ്പോൾപ്പോലും ആനന്ദം പാകപ്പെടുത്താനുള്ള റസിപ്പിയുമായിട്ടാണ് പുസ്തകം അവസാനിക്കുന്നത്. വിരിയുന്നത് സങ്കടമാണെങ്കിലും, ആനന്ദത്തിന്റെ ഒരു തേൻതുള്ളി അതിലുമുണ്ടാവും.
നോക്കൂ, ശലഭങ്ങൾ നിങ്ങളെ തേടിയെത്തുന്നുണ്ട്.
Rated 5.00 out of 5
Anandam
₹225.00
Happiness is homemade എന്ന് എഴുതിയ ചതുരക്കാർഡ് ഇരിപ്പിടത്തിനു മേലെ ആണിയിൽ തൂക്കിയിരിക്കുന്ന ഒരു മനുഷ്യന്റെ പുസ്തകമാണിത്. സന്തോഷം സ്വന്തമായി ഉണ്ടാക്കിയെടുക്കണം എന്നു തന്നെയാണ് അതിനർത്ഥം; എവിടെ നിന്നും ഓഡർ ചെയ്തു വരുത്താനാവില്ല എന്ന്. അതിനുള്ള ആലോചനകളാണ് ഈ പുസ്തകം നിറയെ. വേദന വക്കോളം വന്ന് തുളുമ്പി നിൽക്കുമ്പോൾപ്പോലും ആനന്ദം പാകപ്പെടുത്താനുള്ള റസിപ്പിയുമായിട്ടാണ് പുസ്തകം അവസാനിക്കുന്നത്. വിരിയുന്നത് സങ്കടമാണെങ്കിലും, ആനന്ദത്തിന്റെ ഒരു തേൻതുള്ളി അതിലുമുണ്ടാവും.
നോക്കൂ, ശലഭങ്ങൾ നിങ്ങളെ തേടിയെത്തുന്നുണ്ട്.
Rated 5.00 out of 5
-10%
Koott
കൂട്ട് - ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണത്. അതിന്റെ അഭാവത്തിൽ നിങ്ങൾ ഈ ഭൂമിക്കു മീതെയുള്ള ആരെക്കാളും ഓട്ടക്കൈയനാകുന്നു. ഏകാന്തത എന്ന കൊടിയ ശിക്ഷയെ കുറുകെ കടക്കാനാണ് സൗഹൃദമെന്ന പാലം ഒരാൾ പണിയുന്നത്.
ബോബി ജോസ് കട്ടികാട് ഇതുവരെ എഴുതിയതും പറഞ്ഞതുമെല്ലാം മൈത്രിയെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ദൈവവിചാരവും തത്ത്വചിന്തയും നീതിശാസ്ത്രവും ലാവണ്യബോധവുമൊക്കെ പൂവിട്ടു നിൽക്കുന്നത് കൂട്ടിന്റെ നിലാവെട്ടം വീണ നാട്ടുവഴികളിലാണ്. ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റർപീസും. തിരഞ്ഞെടുത്ത എഴുത്തുകളുടെ സമാഹാരം.
-10%
Koott
കൂട്ട് - ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണത്. അതിന്റെ അഭാവത്തിൽ നിങ്ങൾ ഈ ഭൂമിക്കു മീതെയുള്ള ആരെക്കാളും ഓട്ടക്കൈയനാകുന്നു. ഏകാന്തത എന്ന കൊടിയ ശിക്ഷയെ കുറുകെ കടക്കാനാണ് സൗഹൃദമെന്ന പാലം ഒരാൾ പണിയുന്നത്.
ബോബി ജോസ് കട്ടികാട് ഇതുവരെ എഴുതിയതും പറഞ്ഞതുമെല്ലാം മൈത്രിയെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ദൈവവിചാരവും തത്ത്വചിന്തയും നീതിശാസ്ത്രവും ലാവണ്യബോധവുമൊക്കെ പൂവിട്ടു നിൽക്കുന്നത് കൂട്ടിന്റെ നിലാവെട്ടം വീണ നാട്ടുവഴികളിലാണ്. ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റർപീസും. തിരഞ്ഞെടുത്ത എഴുത്തുകളുടെ സമാഹാരം.
-10%
Aval
അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം.
ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിന്റെ പുല്‍മേടുകളിലേക്ക് കൈ പിടിച്ചുകൊണ്ടോടിപ്പോകുന്ന അനുപമലാവണ്യമായും, കണ്ണീരുപ്പ് ചേര്‍ന്ന കഞ്ഞി വിളമ്പുന്ന കനിവായും അവള് നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും അനുഗ്രഹം ലഭിച്ചവള്‍. നിറയെ പൂക്കളുതിര്‍ത്ത് നില്ക്കുന്ന പൂമരം പോലൊരു ജന്മം.
ഈ പുസ്തകം അവളേക്കുറിച്ചാണ്. എഴുതിയിരിക്കുന്നത് ഒരു പുരുഷനും. അയാള്‍ക്കെന്താണ് അവളേക്കുറിച്ച് അറിയാവുന്നത് എന്ന് സംശയം തോന്നാം. പക്ഷേ, ഇതിന്റെ ആദ്യത്തെ പുറം വായിക്കുന്നതുവരെയേ അതുണ്ടാവൂ. പിന്നെ ഓരോ വരിയും കടന്നുപോകുമ്പോള്‍ ഒപ്പം നടക്കുന്നത് ഒരു സ്ത്രീയാണെന്നു നമുക്ക് മനസ്സിലാവും. ഒടുവില്‍, അവസാനത്തെ പുറം മറിച്ച്, പുസ്തകമടച്ചു പുറത്തിറങ്ങുന്നത് ഒന്നല്ല, രണ്ടു സ്ത്രീകളായിരിക്കും!
-10%
Aval
അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം.
ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിന്റെ പുല്‍മേടുകളിലേക്ക് കൈ പിടിച്ചുകൊണ്ടോടിപ്പോകുന്ന അനുപമലാവണ്യമായും, കണ്ണീരുപ്പ് ചേര്‍ന്ന കഞ്ഞി വിളമ്പുന്ന കനിവായും അവള് നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും അനുഗ്രഹം ലഭിച്ചവള്‍. നിറയെ പൂക്കളുതിര്‍ത്ത് നില്ക്കുന്ന പൂമരം പോലൊരു ജന്മം.
ഈ പുസ്തകം അവളേക്കുറിച്ചാണ്. എഴുതിയിരിക്കുന്നത് ഒരു പുരുഷനും. അയാള്‍ക്കെന്താണ് അവളേക്കുറിച്ച് അറിയാവുന്നത് എന്ന് സംശയം തോന്നാം. പക്ഷേ, ഇതിന്റെ ആദ്യത്തെ പുറം വായിക്കുന്നതുവരെയേ അതുണ്ടാവൂ. പിന്നെ ഓരോ വരിയും കടന്നുപോകുമ്പോള്‍ ഒപ്പം നടക്കുന്നത് ഒരു സ്ത്രീയാണെന്നു നമുക്ക് മനസ്സിലാവും. ഒടുവില്‍, അവസാനത്തെ പുറം മറിച്ച്, പുസ്തകമടച്ചു പുറത്തിറങ്ങുന്നത് ഒന്നല്ല, രണ്ടു സ്ത്രീകളായിരിക്കും!

Reviews
There are no reviews yet.