Add to Wishlist
Nizhalaattam
Publisher: Book Studio
₹200.00
Novel by Jose Varghese
In stock
Free shipping above ₹799
Safe dispatch in 2 to 3 days
Category:
Literary Fiction
Tag:
novel
സ്വന്തമായി ഒരു വീട് വേണം എന്നുള്ളത് ഏതൊരു ശരാശരി മലയാളിയുടെയും സ്വപ്നമാണല്ലോ. അങ്ങനെയൊരു സ്വപ്നം സാക്ഷാത്കരിക്കാൻ കിണഞ്ഞു പരിശ്രമിച്ച ജോൺ മാത്യു എന്ന സ്കൂൾ അദ്ധ്യാപകൻ അവസാനം തന്റെ സ്വപ്നഭവനം കണ്ടെത്തുന്നു. എന്നാൽ, അവിടെ നടന്ന ചില സംഭവവികാസങ്ങൾ അയാളെ ഭയപ്പാടിന്റെയും നൈരാശ്യത്തിന്റെയും പടുകുഴിയിൽ എത്തിക്കുന്നു. അതിന്റെ ചുരുളഴിക്കാനും, പ്രശ്നപരിഹാരം ചെയ്യാനും വേണ്ടിയുള്ള നെട്ടോട്ടത്തിൽ അയാൾ കണ്ടുമുട്ടുന്ന ആളുകളും അയാളെടുക്കുന്ന തീരുമാനങ്ങളും, അതേത്തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങളുമാണ് നിഴലാട്ടം. ഒരു സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളും ശാസ്ത്രവും തത്ത്വചിന്തകളും സമന്യയിപ്പിച്ചിട്ടുള്ള ഈ കൃതി വായനക്കാർക്ക് വേറിട്ടൊരു അനുഭൂതി സമ്മാനിക്കും.
Be the first to review “Nizhalaattam” Cancel reply
Book information
ISBN 13
978-93-48705-00-6
Language
Malayalam
Number of pages
144
Size
14 x 21
Format
Paperback
Edition
2026 August
Related products
-10%
Verukal
വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്. രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്ക്കാന് തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്കരിക്കുന്ന പ്രധാന പ്രശ്നം. പൈതൃകമാണ് ഇവിടെ ഭൂതകാലം. വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വീടും പറമ്പും വില്ക്കണ്ട എന്ന് രഘു തീരുമാനിക്കുന്നത്.
-10%
Verukal
വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്. രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്ക്കാന് തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്കരിക്കുന്ന പ്രധാന പ്രശ്നം. പൈതൃകമാണ് ഇവിടെ ഭൂതകാലം. വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വീടും പറമ്പും വില്ക്കണ്ട എന്ന് രഘു തീരുമാനിക്കുന്നത്.
-21%
Indulekha
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.
-21%
Indulekha
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.
-10%
Njanenna Bhavam
By Rajalakshmi
സ്നേഹവും സ്നേഹഭംഗവും നിറഞ്ഞുനിൽക്കുന്ന മനുഷ്യജീവിതമെന്ന നിഗൂഢതയുടെ സങ്കീർണതകൾ മനുഷ്യഹൃദയത്തെ സ്പർശിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്ന രാജലക്ഷ്മിയുടെ നോവൽ - ഞാനെന്ന ഭാവം.
-10%
Njanenna Bhavam
By Rajalakshmi
സ്നേഹവും സ്നേഹഭംഗവും നിറഞ്ഞുനിൽക്കുന്ന മനുഷ്യജീവിതമെന്ന നിഗൂഢതയുടെ സങ്കീർണതകൾ മനുഷ്യഹൃദയത്തെ സ്പർശിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്ന രാജലക്ഷ്മിയുടെ നോവൽ - ഞാനെന്ന ഭാവം.
-20%
Swargam Thurakkunna Samayam
എം.ടി.വാസുദേവൻ നായരുടെ പ്രശസ്തമായ ആറു കഥകളാണ് ഈ സമാഹാരത്തിൽ - വില്പന, അഭയം വീണ്ടും, എവിടേക്കോ ഒരു വഴി, ഹോര, സ്വർഗം തുറക്കുന്ന സമയം. സായംസന്ധ്യ പോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.
-20%
Swargam Thurakkunna Samayam
എം.ടി.വാസുദേവൻ നായരുടെ പ്രശസ്തമായ ആറു കഥകളാണ് ഈ സമാഹാരത്തിൽ - വില്പന, അഭയം വീണ്ടും, എവിടേക്കോ ഒരു വഴി, ഹോര, സ്വർഗം തുറക്കുന്ന സമയം. സായംസന്ധ്യ പോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.
-14%
Visappu
1937 മുതൽ 1941-വരെ നവജീവൻ വാരികയിൽ വന്ന, ബഷീറിന്റെ ജീവരക്തംകൊണ്ടെഴുതിയ ഏഴു കഥകൾ. കാൽ രൂപയുണ്ടെങ്കിൽ ഒരു ദിവസത്തെ ജീവിതം കുശാലായിരുന്ന ആ കാലത്ത് കാൽ രൂപ പോയിട്ട് കാൽക്കാശുകിട്ടാത്ത ദിവസങ്ങളായിരുന്നു താൻ അഭിമുഖീകരിച്ചതെന്ന് കഥാകാരൻ ഓർത്തെഴുതുന്നുണ്ട്. തങ്കംപോലെ തിളക്കമുറ്റ ഇതിലെ കഥകൾ കേവലമനുഷ്യന്റെ നിസ്സഹായതകളും അനുഭവതീക്ഷ്ണമായ സങ്കീർണ്ണതകളും ഉരുക്കിയൊഴിച്ചുണ്ടാക്കിയവയാണ്.
-14%
Visappu
1937 മുതൽ 1941-വരെ നവജീവൻ വാരികയിൽ വന്ന, ബഷീറിന്റെ ജീവരക്തംകൊണ്ടെഴുതിയ ഏഴു കഥകൾ. കാൽ രൂപയുണ്ടെങ്കിൽ ഒരു ദിവസത്തെ ജീവിതം കുശാലായിരുന്ന ആ കാലത്ത് കാൽ രൂപ പോയിട്ട് കാൽക്കാശുകിട്ടാത്ത ദിവസങ്ങളായിരുന്നു താൻ അഭിമുഖീകരിച്ചതെന്ന് കഥാകാരൻ ഓർത്തെഴുതുന്നുണ്ട്. തങ്കംപോലെ തിളക്കമുറ്റ ഇതിലെ കഥകൾ കേവലമനുഷ്യന്റെ നിസ്സഹായതകളും അനുഭവതീക്ഷ്ണമായ സങ്കീർണ്ണതകളും ഉരുക്കിയൊഴിച്ചുണ്ടാക്കിയവയാണ്.
-15%
Pavappettavarude Vesya – Old Edition
അനുപമമായ രചനാശൈലികൊണ്ട് മലയാളികളുടെ സ്മരണയില്‍ ചിരഞ്ജീവിയായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരങ്ങളായ പത്ത് കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് പാവപ്പെട്ടവരുടെ വേശ്യ. നീലവെളിച്ചം, പോലീസുകാരന്റെ മകന്, ഒരു മനുഷ്യന്, പാവപ്പെട്ടവരുടെ വേശ്യ, നിലാവുനിറഞ്ഞ പെരുവഴിയില്‍, ഇടിയന് പണിക്കര്‍, മിസ്റ്റിസ് ജിപിയുടെ സ്വര്ണ്ണപ്പല്ലുകള്, പെണ്‍മീശ, ഹുന്ത്രാപ്പിബുസ്സാട്ടോ, വളയിട്ട കൈ എന്നീ കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
-15%
Pavappettavarude Vesya – Old Edition
അനുപമമായ രചനാശൈലികൊണ്ട് മലയാളികളുടെ സ്മരണയില്‍ ചിരഞ്ജീവിയായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരങ്ങളായ പത്ത് കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് പാവപ്പെട്ടവരുടെ വേശ്യ. നീലവെളിച്ചം, പോലീസുകാരന്റെ മകന്, ഒരു മനുഷ്യന്, പാവപ്പെട്ടവരുടെ വേശ്യ, നിലാവുനിറഞ്ഞ പെരുവഴിയില്‍, ഇടിയന് പണിക്കര്‍, മിസ്റ്റിസ് ജിപിയുടെ സ്വര്ണ്ണപ്പല്ലുകള്, പെണ്‍മീശ, ഹുന്ത്രാപ്പിബുസ്സാട്ടോ, വളയിട്ട കൈ എന്നീ കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
-20%
Moonnu Kallukal – Old Edition
ഏറ്റവും പ്രിയങ്കരമായ ഒരു സ്നേഹം. സൗഹൃദം പ്രണയം, കാമം- ഇവയിൽ ഏതു നഷ്ടമായാലും അതു നിങ്ങളുടെ മുഴുവൻ ജീവിതത്തെയും തുളച്ചുചെല്ലുന്ന മുറിവോ ശൂന്യതയോ ആയി തുടരും. സാഹിത്യത്തിൽ ഇതിനെക്കാൾ സുപ്രധാനമായ സന്ദർഭം വേറെയില്ല. നഷ്ടമായതിനെപ്പറ്റി ഒരാൾ പറയുന്ന കഥയോളം, ആ കഥയ്ക്കുള്ളിൽനിന്നു വരുന്ന മറ്റു കഥകളോളം ജിജ്ഞാസയുണ്ടാക്കില്ല മറ്റൊരു ആഖ്യാനവും എന്ന് തോന്നുന്നു. വർഷങ്ങൾക്കുശേഷം അതേ ദുഃഖം ഓർമിക്കുമ്പോൾ, ഇത്രവേഗം കടന്നുപോയ വർഷങ്ങളെ നോക്കി. ജീവിതം എത്ര ഹ്രസ്വമാണ് എന്ന് ഒരാൾ അമ്പരന്നേക്കാം. ചിലർക്ക് ഏതാനും മിനിറ്റുകൾ, അല്ലെങ്കിൽ മണിക്കൂറുകൾ ഏതാനും ആഴ്ചകളോ മാസങ്ങളോ അതുമല്ലെങ്കിൽ ഏതാനും വർഷങ്ങൾ മാത്രം ഓർത്തുനോക്കൂ, എത്ര ഹ്രസ്വമായ സമയമായാലും എത്രമേൽ ഭാവനസമ്പന്നമാണത്. എത്രയോ വികാരപൂർണമായിരുന്നു ആ നീരൊഴുക്കുകൾ അതിൽനിന്നു നാമെടുത്തുവച്ച കല്ലുകളും.
-20%
Moonnu Kallukal – Old Edition
ഏറ്റവും പ്രിയങ്കരമായ ഒരു സ്നേഹം. സൗഹൃദം പ്രണയം, കാമം- ഇവയിൽ ഏതു നഷ്ടമായാലും അതു നിങ്ങളുടെ മുഴുവൻ ജീവിതത്തെയും തുളച്ചുചെല്ലുന്ന മുറിവോ ശൂന്യതയോ ആയി തുടരും. സാഹിത്യത്തിൽ ഇതിനെക്കാൾ സുപ്രധാനമായ സന്ദർഭം വേറെയില്ല. നഷ്ടമായതിനെപ്പറ്റി ഒരാൾ പറയുന്ന കഥയോളം, ആ കഥയ്ക്കുള്ളിൽനിന്നു വരുന്ന മറ്റു കഥകളോളം ജിജ്ഞാസയുണ്ടാക്കില്ല മറ്റൊരു ആഖ്യാനവും എന്ന് തോന്നുന്നു. വർഷങ്ങൾക്കുശേഷം അതേ ദുഃഖം ഓർമിക്കുമ്പോൾ, ഇത്രവേഗം കടന്നുപോയ വർഷങ്ങളെ നോക്കി. ജീവിതം എത്ര ഹ്രസ്വമാണ് എന്ന് ഒരാൾ അമ്പരന്നേക്കാം. ചിലർക്ക് ഏതാനും മിനിറ്റുകൾ, അല്ലെങ്കിൽ മണിക്കൂറുകൾ ഏതാനും ആഴ്ചകളോ മാസങ്ങളോ അതുമല്ലെങ്കിൽ ഏതാനും വർഷങ്ങൾ മാത്രം ഓർത്തുനോക്കൂ, എത്ര ഹ്രസ്വമായ സമയമായാലും എത്രമേൽ ഭാവനസമ്പന്നമാണത്. എത്രയോ വികാരപൂർണമായിരുന്നു ആ നീരൊഴുക്കുകൾ അതിൽനിന്നു നാമെടുത്തുവച്ച കല്ലുകളും.
-16%
Bakulinte Katha
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.
-16%
Bakulinte Katha
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.

Reviews
There are no reviews yet.