Add to Wishlist
-10%
Parakkum Sthree
By Zacharia
Publisher: DC Books
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.
Collection of stories by Zacharia. Parakkum Sthree has seven stories.
In stock
Free shipping above ₹799
Safe dispatch in 2 to 3 days
Category:
Literary Fiction
Tag:
stories
എഴുത്തിലൂടെ അപ്രതീക്ഷിതവും യാദൃച്ഛികവുമായ ഒരു കൺകെട്ടലിന്റെ അനുഭവതലത്തിലേക്ക് വായനക്കാരെ നടത്തിക്കുന്ന കഥാകാരന്റെ പുതിയ പുസ്തകം. സമകാലികതയുടെ ഒരു തുറന്ന പുസ്തകം. രാഷ്ട്രീയത്തിന്റെ, ചരിത്രത്തിന്റെ, ജീവിതത്തിന്റെ, മരണത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ഓടിപ്പോകലിന്റെ, കാത്തിരിപ്പിന്റെ കളിത്തട്ടുകളാണ് ഈ കഥകൾ. സക്കറിയയുടെ സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഏഴ് ചെറുകഥകളുടെ സമാഹാരം.
Be the first to review “Parakkum Sthree” Cancel reply
Book information
ISBN 13
9789357324335
Language
Malayalam
Number of pages
88
Size
14 x 21 cm
Format
Paperback
Edition
2023 December
Related products
-10%
-20%
Raktham Puranda Mantharikal
എംടിയെ സഹൃദയഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച, മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത പതിനാറു കഥകളാണ് ഈ പുസ്തകത്തിൽ - മോക്ഷത്തിന്റെ പടിവാതിൽ, അറ്റുപോകുന്ന ബന്ധങ്ങൾ, പൊരുളില്ലാത്ത കിനാവ്, അഭിലാഷങ്ങൾ, രക്തം പുരണ്ട മൺതരികൾ, ഭൂമിയിലെ സ്വർഗം, ഭാഗ്യം, കുറ്റവാളി, മന്ത്രവാദി, വിശക്കാത്ത ദൈവങ്ങൾ, പടക്കം, പരിശുദ്ധമായ നഗരം, പള്ളിവാളും കാൽച്ചിലമ്പും, പ്രേമവും പാർക്കർ പേനയും പെങ്ങളുടെ കല്യാണവും, തെറ്റും തിരുത്തും, മുസാവാരി ബംഗ്ലാവ്.
മലയാളിയുടെ എന്നത്തെയും വലിയ എഴുത്തുകാരിൽ ഒരാളായ എം.ടി.യെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍, അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന കഥകള്‍.
-20%
Raktham Puranda Mantharikal
എംടിയെ സഹൃദയഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച, മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത പതിനാറു കഥകളാണ് ഈ പുസ്തകത്തിൽ - മോക്ഷത്തിന്റെ പടിവാതിൽ, അറ്റുപോകുന്ന ബന്ധങ്ങൾ, പൊരുളില്ലാത്ത കിനാവ്, അഭിലാഷങ്ങൾ, രക്തം പുരണ്ട മൺതരികൾ, ഭൂമിയിലെ സ്വർഗം, ഭാഗ്യം, കുറ്റവാളി, മന്ത്രവാദി, വിശക്കാത്ത ദൈവങ്ങൾ, പടക്കം, പരിശുദ്ധമായ നഗരം, പള്ളിവാളും കാൽച്ചിലമ്പും, പ്രേമവും പാർക്കർ പേനയും പെങ്ങളുടെ കല്യാണവും, തെറ്റും തിരുത്തും, മുസാവാരി ബംഗ്ലാവ്.
മലയാളിയുടെ എന്നത്തെയും വലിയ എഴുത്തുകാരിൽ ഒരാളായ എം.ടി.യെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍, അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന കഥകള്‍.
-16%
Bakulinte Katha
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.
-16%
Bakulinte Katha
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.
-21%
Ezhamathe Poovu
By M Mukundan
എം മുകുന്ദന്റെ ശ്രദ്ധേയമായ 11 കഥകളുടെ സമാഹാരം.
-21%
Ezhamathe Poovu
By M Mukundan
എം മുകുന്ദന്റെ ശ്രദ്ധേയമായ 11 കഥകളുടെ സമാഹാരം.
-15%
Murinavu
By Manoj Kuroor
നാടിന്റെ സാംസ്കാരികബന്ധങ്ങളിൽ മറഞ്ഞുനിൽക്കുന്ന, മറവിയിൽപ്പെട്ടുപോയ, വലിയ ശബ്ദങ്ങളിൽ കേൾക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വർത്തമാനവും സമീപസ്ഥചരിത്രവും തള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നുണ്ട് ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ മെടഞ്ഞു ചേർക്കുന്നതിനിടയിൽ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂർ- അതാണ് ഈ ചരിത്രത്തിലെ ഇഴകൾ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി പടർന്നുബന്ധപ്പെട്ട ചിന്താധാരകളും മതങ്ങളും ആചാരധാരകളും കഥകളും ഭാഷകളും ഒലിച്ചെത്തിക്കലരുന്ന ഒരിടം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടർന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്. നാമറിയുന്ന സാംസ്കാരികദേശത്തിന്റെ അബോധകരുക്കളിലേക്ക് സഞ്ചരിച്ച് അതിനെ ശിഥിലമാക്കുന്ന എഴുത്താണിത്. തത്ത്വചിന്താപരമായ ശ്രദ്ധയോടെ ജീവിതവിനിമയങ്ങളെ പിന്തുടരുകവഴി നമ്മുടെ സാഹിത്യവും സാഹിത്യചരിത്രവും പൊതുവേ കാണിച്ചുതരുന്നതിനപ്പുറത്ത് നിഴലത്തായ ഒരു കാലത്തെയും ലോകത്തെയും മുറിനാവ് വെളിപ്പെടുത്തുന്നു.
- സി.ജെ. ജോർജ്ജ്
-15%
Murinavu
By Manoj Kuroor
നാടിന്റെ സാംസ്കാരികബന്ധങ്ങളിൽ മറഞ്ഞുനിൽക്കുന്ന, മറവിയിൽപ്പെട്ടുപോയ, വലിയ ശബ്ദങ്ങളിൽ കേൾക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വർത്തമാനവും സമീപസ്ഥചരിത്രവും തള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നുണ്ട് ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ മെടഞ്ഞു ചേർക്കുന്നതിനിടയിൽ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂർ- അതാണ് ഈ ചരിത്രത്തിലെ ഇഴകൾ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി പടർന്നുബന്ധപ്പെട്ട ചിന്താധാരകളും മതങ്ങളും ആചാരധാരകളും കഥകളും ഭാഷകളും ഒലിച്ചെത്തിക്കലരുന്ന ഒരിടം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടർന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്. നാമറിയുന്ന സാംസ്കാരികദേശത്തിന്റെ അബോധകരുക്കളിലേക്ക് സഞ്ചരിച്ച് അതിനെ ശിഥിലമാക്കുന്ന എഴുത്താണിത്. തത്ത്വചിന്താപരമായ ശ്രദ്ധയോടെ ജീവിതവിനിമയങ്ങളെ പിന്തുടരുകവഴി നമ്മുടെ സാഹിത്യവും സാഹിത്യചരിത്രവും പൊതുവേ കാണിച്ചുതരുന്നതിനപ്പുറത്ത് നിഴലത്തായ ഒരു കാലത്തെയും ലോകത്തെയും മുറിനാവ് വെളിപ്പെടുത്തുന്നു.
- സി.ജെ. ജോർജ്ജ്
-14%
Visappu
1937 മുതൽ 1941-വരെ നവജീവൻ വാരികയിൽ വന്ന, ബഷീറിന്റെ ജീവരക്തംകൊണ്ടെഴുതിയ ഏഴു കഥകൾ. കാൽ രൂപയുണ്ടെങ്കിൽ ഒരു ദിവസത്തെ ജീവിതം കുശാലായിരുന്ന ആ കാലത്ത് കാൽ രൂപ പോയിട്ട് കാൽക്കാശുകിട്ടാത്ത ദിവസങ്ങളായിരുന്നു താൻ അഭിമുഖീകരിച്ചതെന്ന് കഥാകാരൻ ഓർത്തെഴുതുന്നുണ്ട്. തങ്കംപോലെ തിളക്കമുറ്റ ഇതിലെ കഥകൾ കേവലമനുഷ്യന്റെ നിസ്സഹായതകളും അനുഭവതീക്ഷ്ണമായ സങ്കീർണ്ണതകളും ഉരുക്കിയൊഴിച്ചുണ്ടാക്കിയവയാണ്.
-14%
Visappu
1937 മുതൽ 1941-വരെ നവജീവൻ വാരികയിൽ വന്ന, ബഷീറിന്റെ ജീവരക്തംകൊണ്ടെഴുതിയ ഏഴു കഥകൾ. കാൽ രൂപയുണ്ടെങ്കിൽ ഒരു ദിവസത്തെ ജീവിതം കുശാലായിരുന്ന ആ കാലത്ത് കാൽ രൂപ പോയിട്ട് കാൽക്കാശുകിട്ടാത്ത ദിവസങ്ങളായിരുന്നു താൻ അഭിമുഖീകരിച്ചതെന്ന് കഥാകാരൻ ഓർത്തെഴുതുന്നുണ്ട്. തങ്കംപോലെ തിളക്കമുറ്റ ഇതിലെ കഥകൾ കേവലമനുഷ്യന്റെ നിസ്സഹായതകളും അനുഭവതീക്ഷ്ണമായ സങ്കീർണ്ണതകളും ഉരുക്കിയൊഴിച്ചുണ്ടാക്കിയവയാണ്.
-38%
Ottakkoru Sakunthala
"ഓരോ കഥയ്ക്കും ഓരോ തരം നിറം; പുതുമയും വെവ്വേറെ. എടുത്തു പറയാനുള്ള കാര്യം മലയാളത്തിൽ ഇത്തരം കഥകൾ വേറെ ഇല്ല എന്നതാണ്. കഥാപാത്രങ്ങൾക്കുള്ള തെളിമ അവരെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളുടെ അതിരുകളും കവിഞ്ഞുനിൽക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഇതിനു നല്ല ഉദാഹരണങ്ങൾ തന്നെ. ഇനിയുമുണ്ട് ഏറെ പറയാൻ. പറയാനുള്ളതിന്റെയെല്ലാം രത്നച്ചുരുക്കം ഇത്രയും: ടോം അസൂയാവഹമായി എഴുതുന്നു. എഴുതിക്കൊണ്ടേ ഇരുന്നു കാണാൻ ആഗ്രഹിക്കുന്നു, ഞാനും മലയാളവും."
- സി. രാധാകൃഷ്ണൻ
"സാധാരണമായ വാക്കുകൾ കൊണ്ട് അസാധാരണമായ അന്തരീക്ഷം സൃഷ്ടിക്കാനും അതിലൂടെ ഒരാശയം അവതരിപ്പിക്കാനുമാണ് ഈ കഥകളിലൂടെ ശ്രമിക്കുന്നത്... അതിഭാവുകത്വത്തിലേക്ക് വീണുപോകാതെ കഥാനിർവഹണം അദ്ദേഹം നടത്തുന്നു. വാക്കുകളുടെ ധാരാളിത്തത്തിൽനിന്നും വഴിമാറി നടക്കുകയാണ് ഈ കഥാകൃത്ത്. ഈ സമാഹാരത്തിലെ എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു."
- എസ്. ജയചന്ദ്രൻ നായർ
ഒൻപതു കഥകളുടെ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്. നമ്പൂതിരിയുടെ ചിത്രമെഴുത്തും എസ്. ജയചന്ദ്രൻ നായരുടെ അവതാരികയും.
-38%
Ottakkoru Sakunthala
"ഓരോ കഥയ്ക്കും ഓരോ തരം നിറം; പുതുമയും വെവ്വേറെ. എടുത്തു പറയാനുള്ള കാര്യം മലയാളത്തിൽ ഇത്തരം കഥകൾ വേറെ ഇല്ല എന്നതാണ്. കഥാപാത്രങ്ങൾക്കുള്ള തെളിമ അവരെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളുടെ അതിരുകളും കവിഞ്ഞുനിൽക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഇതിനു നല്ല ഉദാഹരണങ്ങൾ തന്നെ. ഇനിയുമുണ്ട് ഏറെ പറയാൻ. പറയാനുള്ളതിന്റെയെല്ലാം രത്നച്ചുരുക്കം ഇത്രയും: ടോം അസൂയാവഹമായി എഴുതുന്നു. എഴുതിക്കൊണ്ടേ ഇരുന്നു കാണാൻ ആഗ്രഹിക്കുന്നു, ഞാനും മലയാളവും."
- സി. രാധാകൃഷ്ണൻ
"സാധാരണമായ വാക്കുകൾ കൊണ്ട് അസാധാരണമായ അന്തരീക്ഷം സൃഷ്ടിക്കാനും അതിലൂടെ ഒരാശയം അവതരിപ്പിക്കാനുമാണ് ഈ കഥകളിലൂടെ ശ്രമിക്കുന്നത്... അതിഭാവുകത്വത്തിലേക്ക് വീണുപോകാതെ കഥാനിർവഹണം അദ്ദേഹം നടത്തുന്നു. വാക്കുകളുടെ ധാരാളിത്തത്തിൽനിന്നും വഴിമാറി നടക്കുകയാണ് ഈ കഥാകൃത്ത്. ഈ സമാഹാരത്തിലെ എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു."
- എസ്. ജയചന്ദ്രൻ നായർ
ഒൻപതു കഥകളുടെ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്. നമ്പൂതിരിയുടെ ചിത്രമെഴുത്തും എസ്. ജയചന്ദ്രൻ നായരുടെ അവതാരികയും.

Reviews
There are no reviews yet.