Add to Wishlist
-15%
Sakhavinte Ithihasam
Publisher: National Book Stall
₹140.00 Original price was: ₹140.00.₹119.00Current price is: ₹119.00.
Biography of P S Sreenivasan, the renowned communist leader, penned by Sajil Sreedhar. ‘Sakhavinte Ithihasam’ also traces the innumerable contributions of P S Sreenivasan to the social life of Kerala. This edition has ample collection of photographs.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
അധികാരത്തിന്റെ പ്രലോഭനങ്ങളെ ആദര്‍ശനിഷ്ഠയുള്ള ഒരു നേതാവ് എങ്ങനെ സമര്‍ത്ഥമായി അതിജീവിക്കുന്നുവെന്ന് പി. എസ്. ശ്രീനിവാസന്റെ ഈ ജീവിതകഥ വെളിപ്പെടുത്തുന്നു. മൂല്യങ്ങളേക്കാള്‍ സ്വാര്‍ത്ഥതയ്ക്കും പ്രയോജനങ്ങള്‍ക്കും വില കൈവന്നിരിക്കുന്ന ധാര്‍മ്മികച്യുതിയുടെ കാലഘട്ടത്തില്‍ ഈ പുസ്തകം അനാവരണംചെയ്യുന്ന ജീവിതബോധങ്ങള്‍ വലിയൊരു ഓര്‍മ്മപ്പെടുത്തലായി വിളങ്ങുന്നു.
കെ. ജയകുമാര്‍
Be the first to review “Sakhavinte Ithihasam” Cancel reply
Book information
Language
Malayalam
Number of pages
160
Size
14 x 21 cm
Format
Paperback
Edition
2015 April
Related products
-16%
Anubhavangalkku Mukhamukham
ഇ. കെ. നായനാര്‍, കെ. എം. മാത്യു, ഒ. എന്‍. വി., യേശുദാസ്, രജനീകാന്ത്, സുഗതകുമാരി, മോഹന്‍ലാല്‍, തിലകന്, രാജു നാരായണസ്വാമി, അല്‍ഫോന്‍സ് കണ്ണന്താനം, ശ്രീവിദ്യ, കെ. പി. എസി. ലളിത, കെ. ജി. ജോര്‍ജ്ജ് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വങ്ങളുടെ ജീവിതത്തിലൂടെ ഒരു യാത്ര. കേരളീയ വായനാസമൂഹത്തില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട 25 അഭിമുഖ സംഭാഷണങ്ങള്‍.
-16%
Anubhavangalkku Mukhamukham
ഇ. കെ. നായനാര്‍, കെ. എം. മാത്യു, ഒ. എന്‍. വി., യേശുദാസ്, രജനീകാന്ത്, സുഗതകുമാരി, മോഹന്‍ലാല്‍, തിലകന്, രാജു നാരായണസ്വാമി, അല്‍ഫോന്‍സ് കണ്ണന്താനം, ശ്രീവിദ്യ, കെ. പി. എസി. ലളിത, കെ. ജി. ജോര്‍ജ്ജ് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വങ്ങളുടെ ജീവിതത്തിലൂടെ ഒരു യാത്ര. കേരളീയ വായനാസമൂഹത്തില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട 25 അഭിമുഖ സംഭാഷണങ്ങള്‍.
Arattupuzha Velayudha Panicker
₹80.00
ക്ഷാത്രം കൊണ്ട് ജാതീയതയെ വെല്ലുവിളിച്ച അതിധീരനായ സാമൂഹികവിപ്ലവകാരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതകഥ.
Arattupuzha Velayudha Panicker
₹80.00
ക്ഷാത്രം കൊണ്ട് ജാതീയതയെ വെല്ലുവിളിച്ച അതിധീരനായ സാമൂഹികവിപ്ലവകാരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതകഥ.
Adoor Pankajam
₹40.00
നാടകത്തിൽ നിന്ന് മലയാളസിനിമയിലെത്തുകയും വെള്ളിത്തിരയിൽ സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂർ പങ്കജത്തിന്റെ കഥ ദീദി ദാമോദരൻ എഴുതുന്നു.
Adoor Pankajam
₹40.00
നാടകത്തിൽ നിന്ന് മലയാളസിനിമയിലെത്തുകയും വെള്ളിത്തിരയിൽ സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂർ പങ്കജത്തിന്റെ കഥ ദീദി ദാമോദരൻ എഴുതുന്നു.
-10%
Naalam Viralil Viriyunna Maya
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്."
-ബോബി ജോസ് കട്ടികാട്
"മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽവികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു."
-പ്രിയ എ എസ്
-10%
Naalam Viralil Viriyunna Maya
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്."
-ബോബി ജോസ് കട്ടികാട്
"മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽവികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു."
-പ്രിയ എ എസ്
-20%
Akasmikam
2021 കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പുസ്തകം. ഓംചേരി ഒറ്റയ്ക്കു നടക്കുന്ന ഏകാന്തപഥികനല്ല. അദ്ദേഹം എല്ലാവരോടും ഒരുമിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവര്‍ക്കെല്ലാം വെളിച്ചം നല്കുന്നതില് അദ്ദേഹം സുഖവും സന്തോഷവും കണ്ടെത്തുന്നു. അദ്ദേഹത്തോട് ഇടപഴകുന്നവര്‍ ജീവിതത്തിന്റെ ഭാവാത്മകമായ ഉന്നതതലങ്ങള്‍ ദര്‍ശിക്കുന്നു. ഓംചേരി എല്ലാവര്ക്കും ജീവിതത്തിന്റെ അര്‍ത്ഥവും സൗന്ദര്യവും കാണിച്ചുകൊടുക്കുന്നു. അങ്ങനെ എല്ലാവര്ക്കും ഗുരുതുല്യനായിത്തീരുന്നു. ഓംചേരി എന്‍. എന്‍. പിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകം.
-20%
Akasmikam
2021 കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പുസ്തകം. ഓംചേരി ഒറ്റയ്ക്കു നടക്കുന്ന ഏകാന്തപഥികനല്ല. അദ്ദേഹം എല്ലാവരോടും ഒരുമിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവര്‍ക്കെല്ലാം വെളിച്ചം നല്കുന്നതില് അദ്ദേഹം സുഖവും സന്തോഷവും കണ്ടെത്തുന്നു. അദ്ദേഹത്തോട് ഇടപഴകുന്നവര്‍ ജീവിതത്തിന്റെ ഭാവാത്മകമായ ഉന്നതതലങ്ങള്‍ ദര്‍ശിക്കുന്നു. ഓംചേരി എല്ലാവര്ക്കും ജീവിതത്തിന്റെ അര്‍ത്ഥവും സൗന്ദര്യവും കാണിച്ചുകൊടുക്കുന്നു. അങ്ങനെ എല്ലാവര്ക്കും ഗുരുതുല്യനായിത്തീരുന്നു. ഓംചേരി എന്‍. എന്‍. പിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകം.
-10%
Enikkellam Sangeethamanu
"ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സു മുതൽ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാൻ മസ്താനായോടും നൂർജഹാനോടും ലതാ മങ്കേഷ്കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകൾ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓർക്കെസ്ട്രെയ്റ്റെഴ്സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകൾ പാടിക്കൊടുക്കുന്നതിനേക്കാൾ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതൽ കഴമ്പുള്ളതെന്ന് ഞാൻ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിൽ ലയിച്ചുചേർന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സർവോപരി, നിങ്ങൾ ഇന്നും ഓർത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം."
നൗഷാദ് മുതൽ മുഹമ്മദ് രഫീയും ലതാ മങ്കേഷ്കറും വരെയുള്ള പ്രതിഭകൾക്കൊപ്പം ഹിന്ദീസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ സംഗീതം അഭ്യസിച്ച, ഒടുവിൽ മലയാളസിനിമാസംഗീതത്തിലെ മഞ്ഞിൽ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമൽദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.
-10%
Enikkellam Sangeethamanu
"ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സു മുതൽ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാൻ മസ്താനായോടും നൂർജഹാനോടും ലതാ മങ്കേഷ്കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകൾ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓർക്കെസ്ട്രെയ്റ്റെഴ്സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകൾ പാടിക്കൊടുക്കുന്നതിനേക്കാൾ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതൽ കഴമ്പുള്ളതെന്ന് ഞാൻ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിൽ ലയിച്ചുചേർന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സർവോപരി, നിങ്ങൾ ഇന്നും ഓർത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം."
നൗഷാദ് മുതൽ മുഹമ്മദ് രഫീയും ലതാ മങ്കേഷ്കറും വരെയുള്ള പ്രതിഭകൾക്കൊപ്പം ഹിന്ദീസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ സംഗീതം അഭ്യസിച്ച, ഒടുവിൽ മലയാളസിനിമാസംഗീതത്തിലെ മഞ്ഞിൽ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമൽദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.
-9%
Jeevithamanu.
By Echmukutty
ആസേതുഹിമാചലം പരന്നുകിടക്കുന്ന മഹാദേശത്തിന്റെ നെടുകെയും കുറുകെയും സഞ്ചരിക്കുകയും അതിന്റെ ഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കുകയും മണ്ണു പുരണ്ട മനുഷ്യർക്കൊപ്പം പണിയെടുക്കുകയും ചെയ്ത എച്മുക്കുട്ടി അനുഭവിച്ചറിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വാക്ചിത്രങ്ങളുടെ സമാഹാരം. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനാവാത്ത പുസ്തകമാണിത്. ഓരോ കുറിപ്പും വായിച്ച് വിങ്ങലോടെയോ, ചിലപ്പോളൊരു വിതുമ്പലോടെയോ, അപൂർവം ചിലപ്പോൾ വിസ്മയത്തോടെയോ നിങ്ങൾ ഏറെ നേരം ഇരുന്നുപോകും. കാരണം, ഈ പുസ്തകമത്രയും ജീവിതമാണ്; അതു മാത്രമാണ്. കഥകളേക്കാൾ കനത്തതും കാരമുള്ളിനേക്കാൾ കൂർത്തതുമായ അനുഭവരേഖകൾ.
-9%
Jeevithamanu.
By Echmukutty
ആസേതുഹിമാചലം പരന്നുകിടക്കുന്ന മഹാദേശത്തിന്റെ നെടുകെയും കുറുകെയും സഞ്ചരിക്കുകയും അതിന്റെ ഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കുകയും മണ്ണു പുരണ്ട മനുഷ്യർക്കൊപ്പം പണിയെടുക്കുകയും ചെയ്ത എച്മുക്കുട്ടി അനുഭവിച്ചറിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വാക്ചിത്രങ്ങളുടെ സമാഹാരം. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനാവാത്ത പുസ്തകമാണിത്. ഓരോ കുറിപ്പും വായിച്ച് വിങ്ങലോടെയോ, ചിലപ്പോളൊരു വിതുമ്പലോടെയോ, അപൂർവം ചിലപ്പോൾ വിസ്മയത്തോടെയോ നിങ്ങൾ ഏറെ നേരം ഇരുന്നുപോകും. കാരണം, ഈ പുസ്തകമത്രയും ജീവിതമാണ്; അതു മാത്രമാണ്. കഥകളേക്കാൾ കനത്തതും കാരമുള്ളിനേക്കാൾ കൂർത്തതുമായ അനുഭവരേഖകൾ.

Reviews
There are no reviews yet.