Add to Wishlist
-16%
Samadooram
By Joycy
Publisher: Don Books
₹1,000.00 Original price was: ₹1,000.00.₹849.00Current price is: ₹849.00.
Novel by Joycy. Samadooram was very popular among Malayali readers when it got serialised in a popular weekly.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
“എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്?”
“ജാനകീ….” വാസുദേവൻ ദീനസ്വരത്തിൽ വിളിച്ചു.
“അതെ, ജാനകിയാ ഞാൻ. ഇരുപത്തൊന്നു കൊല്ലം മുമ്പ് നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞ ജാനകി.”
ജാനകിയുടെയും വാസുദേവൻ്റെയും ജീവിതത്തിലെ തെറ്റുകളും ശരിയും അനാവരണം ചെയ്തുകൊണ്ട് ജോയ്സി എഴുതിയ ഹൃദയഹാരിയായ പ്രണയകഥയാണ് സമദൂരം.
Be the first to review “Samadooram” Cancel reply
Book information
ISBN 13
9789393418104
Language
Malayalam
Number of pages
674
Size
14 x 21 cm
Format
Paperback
Edition
2023 March
Related products
-20%
Bhiksha
ബ്രാഹ്മണന് ദാനം നൽകാനും വാങ്ങാനുമുള്ള ദ്രവ്യമാണ് കന്യക. വിവാഹമണ്ഡപത്തിൽ വധുവിന്റെ വേഷത്തിലിരിക്കുന്ന സ്ത്രീ ദാനദ്രവ്യം. ഭർത്താവ് ദാനം വാങ്ങുന്നു. പിതാവ് ദാനം നൽകി സുകൃതം നേടുന്നു. ഹോമകുണ്ഡത്തിലെ ജ്വലിക്കുന്ന അഗ്നിയെ സാക്ഷിയാക്കി കന്യകയുടെ കഴുത്തിൽ മംഗല്യസൂത്രം അണിയിക്കുന്നതോടെ ഭർതൃവീടിന്റെ അവകാശിയാകുന്നതോടൊപ്പം ജന്മഗൃഹവുമായുള്ള സകല ബന്ധവും അറുത്തു മാറ്റപ്പെടുകയും ചെയ്യുന്നു. തേക്കുംകാട് എന്ന ബ്രാഹ്മണഗൃഹത്തിലേക്ക് വധുവായി വലതുകാൽ വച്ചു കയറിയ കമലയുടെ ജീവിതത്തിലൂടെ ഇതൾ വിരിയുന്ന കണ്ണീരിന്റെയും പുഞ്ചിരിയുടെയും കഥയാണിത്. കൗമാരപ്രായത്തിൽത്തന്നെ വൈധവ്യം സംഭവിച്ചവരുടെയും കുടുംബത്തിൽ പാർശ്വവൽക്കരിക്കപ്പെടവരുടെയും ആലംബഹീനരായ അബലകളുടെയും ആത്മനൊമ്പരങ്ങളുടെ, അസ്വാതന്ത്ര്യങ്ങളുടെ കഥ ഹൃദയാവർജകമായി രചിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ സമുദായത്തിലെ ആചാരങ്ങളുടെയും കൂട്ടുകുടുംബ വ്യവസ്ഥകളുടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന, സുഖദമായ വായനാനുഭവം നൽകുന്ന ശ്രദ്ധേയമായ കൃതിയാണിത്.
-20%
Bhiksha
ബ്രാഹ്മണന് ദാനം നൽകാനും വാങ്ങാനുമുള്ള ദ്രവ്യമാണ് കന്യക. വിവാഹമണ്ഡപത്തിൽ വധുവിന്റെ വേഷത്തിലിരിക്കുന്ന സ്ത്രീ ദാനദ്രവ്യം. ഭർത്താവ് ദാനം വാങ്ങുന്നു. പിതാവ് ദാനം നൽകി സുകൃതം നേടുന്നു. ഹോമകുണ്ഡത്തിലെ ജ്വലിക്കുന്ന അഗ്നിയെ സാക്ഷിയാക്കി കന്യകയുടെ കഴുത്തിൽ മംഗല്യസൂത്രം അണിയിക്കുന്നതോടെ ഭർതൃവീടിന്റെ അവകാശിയാകുന്നതോടൊപ്പം ജന്മഗൃഹവുമായുള്ള സകല ബന്ധവും അറുത്തു മാറ്റപ്പെടുകയും ചെയ്യുന്നു. തേക്കുംകാട് എന്ന ബ്രാഹ്മണഗൃഹത്തിലേക്ക് വധുവായി വലതുകാൽ വച്ചു കയറിയ കമലയുടെ ജീവിതത്തിലൂടെ ഇതൾ വിരിയുന്ന കണ്ണീരിന്റെയും പുഞ്ചിരിയുടെയും കഥയാണിത്. കൗമാരപ്രായത്തിൽത്തന്നെ വൈധവ്യം സംഭവിച്ചവരുടെയും കുടുംബത്തിൽ പാർശ്വവൽക്കരിക്കപ്പെടവരുടെയും ആലംബഹീനരായ അബലകളുടെയും ആത്മനൊമ്പരങ്ങളുടെ, അസ്വാതന്ത്ര്യങ്ങളുടെ കഥ ഹൃദയാവർജകമായി രചിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ സമുദായത്തിലെ ആചാരങ്ങളുടെയും കൂട്ടുകുടുംബ വ്യവസ്ഥകളുടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന, സുഖദമായ വായനാനുഭവം നൽകുന്ന ശ്രദ്ധേയമായ കൃതിയാണിത്.
-20%
Sapathni
ബാല്യകാലത്തിലേ രക്ഷിതാക്കൾ നഷ്ടപ്പെട്ട സുനീതി വളർന്നത് അനാഥരായ ബ്രാഹ്മണക്കുട്ടികൾക്കുള്ള ഭവാനിമന്ദിരത്തിലാണ്. കൗമാരത്തിൽ എപ്പോഴോ തോന്നിയ പ്രണയം അവളുടെ ജീവിതം തകര്ക്കുന്നു. ഗർഭിണിയായ സുനീതിക്ക് ഒരു ദരിദ്രബ്രാഹ്മണന്റെ രണ്ടാം പത്നിയായി ജീവിതമാരംഭിക്കേണ്ടിവരുന്നു. ദുരിതവും സങ്കടങ്ങളും നിറഞ്ഞ ജീവിതത്തിൽ അവൾക്ക് താങ്ങായി തണലായി മാറുന്ന സപത്നിയുടെ കഥ വായനക്കാരുടെ ഹൃദയം കവർന്നെടുക്കുന്നു.
-20%
Sapathni
ബാല്യകാലത്തിലേ രക്ഷിതാക്കൾ നഷ്ടപ്പെട്ട സുനീതി വളർന്നത് അനാഥരായ ബ്രാഹ്മണക്കുട്ടികൾക്കുള്ള ഭവാനിമന്ദിരത്തിലാണ്. കൗമാരത്തിൽ എപ്പോഴോ തോന്നിയ പ്രണയം അവളുടെ ജീവിതം തകര്ക്കുന്നു. ഗർഭിണിയായ സുനീതിക്ക് ഒരു ദരിദ്രബ്രാഹ്മണന്റെ രണ്ടാം പത്നിയായി ജീവിതമാരംഭിക്കേണ്ടിവരുന്നു. ദുരിതവും സങ്കടങ്ങളും നിറഞ്ഞ ജീവിതത്തിൽ അവൾക്ക് താങ്ങായി തണലായി മാറുന്ന സപത്നിയുടെ കഥ വായനക്കാരുടെ ഹൃദയം കവർന്നെടുക്കുന്നു.
-10%
Avatharam
By P V Thampi
"അസാധാരണമായ ഒരു പോർട്രെറ്റയിറ്റ് ഗാലറിയിലൂടെ കടന്നുപോയെന്ന തോന്നലാണ് അവതാരം വായിച്ചു തീർന്നപ്പോൾ എനിക്കുണ്ടായത്. അസംഖ്യം കഥാപാത്രങ്ങളുള്ള ശ്രീ തമ്പിയുടെ ഈ നോവലിൽ താരതമ്യേന അപ്രധാനരായവരുടെ ചിത്രങ്ങൾക്കു പോലും മിഴിവും ജീവന്റെ ചൂടും ഉള്ളതായി അനുഭവപ്പെട്ടു. "
- മലയാറ്റൂർ രാമകൃഷ്ണൻ
കൃഷ്ണപ്പരുന്ത് എന്ന മാന്ത്രികനോവലിലൂടെ പ്രസിദ്ധനായ നോവലിസ്റ്റ് പി വി തമ്പിയുടെ, കോടതിയും അഭിഭാഷകജീവിതവും പ്രമേയമാകുന്ന നോവലാണ് അവതാരം. കാമവും അധികാരമോഹവും തലയ്ക്കുപിടിച്ച ഇതിലെ നായകൻ മലയാളസാഹിത്യത്തിലെ മറക്കാനാവാത്ത കഥാപാത്രമാണ്. അപ്രതീക്ഷിത സംഭവങ്ങൾ ഒന്നൊന്നായി കടന്നുവരുമ്പോൾ പുസ്തകം താഴെ വയ്ക്കാതെ നമ്മൾ വായിച്ചു തീർക്കും.
-10%
Avatharam
By P V Thampi
"അസാധാരണമായ ഒരു പോർട്രെറ്റയിറ്റ് ഗാലറിയിലൂടെ കടന്നുപോയെന്ന തോന്നലാണ് അവതാരം വായിച്ചു തീർന്നപ്പോൾ എനിക്കുണ്ടായത്. അസംഖ്യം കഥാപാത്രങ്ങളുള്ള ശ്രീ തമ്പിയുടെ ഈ നോവലിൽ താരതമ്യേന അപ്രധാനരായവരുടെ ചിത്രങ്ങൾക്കു പോലും മിഴിവും ജീവന്റെ ചൂടും ഉള്ളതായി അനുഭവപ്പെട്ടു. "
- മലയാറ്റൂർ രാമകൃഷ്ണൻ
കൃഷ്ണപ്പരുന്ത് എന്ന മാന്ത്രികനോവലിലൂടെ പ്രസിദ്ധനായ നോവലിസ്റ്റ് പി വി തമ്പിയുടെ, കോടതിയും അഭിഭാഷകജീവിതവും പ്രമേയമാകുന്ന നോവലാണ് അവതാരം. കാമവും അധികാരമോഹവും തലയ്ക്കുപിടിച്ച ഇതിലെ നായകൻ മലയാളസാഹിത്യത്തിലെ മറക്കാനാവാത്ത കഥാപാത്രമാണ്. അപ്രതീക്ഷിത സംഭവങ്ങൾ ഒന്നൊന്നായി കടന്നുവരുമ്പോൾ പുസ്തകം താഴെ വയ്ക്കാതെ നമ്മൾ വായിച്ചു തീർക്കും.
-40%
Randam Raajav
By Pulickan
ക്രിസ്തുവിനു പത്ത് നൂറ്റാണ്ടുകൾക്കു മുൻപ് യിസ്രായേലിൽ മാത്രം രാജാവില്ലായിരുന്നു; യഹോവയിൽ ആശ്രയിച്ചു ജീവിച്ച ജനത. പക്ഷേ, ജനത്തിന്റെ ചിന്താഗതിക്ക് മാറ്റം വന്നു. അവർക്കും വേണം രാജാവും രാജഭരണവും. യഹോവയ്ക്ക് അത് അനിഷ്ടമായി. എങ്കിലും ജനഹിതത്തിനു വഴങ്ങി, യഹോവ ശമുവേൽ പ്രവാചകനെ നിയോഗിച്ചു. പ്രവാചകൻ, ശൗലിനെ അഭിഷേകം ചെയ്ത് രാജാവാക്കി- യിസ്രായേലിലെ ഒന്നാമത്തെ രാജാവ്. ദൈവഹിതമനുസരിച്ചല്ലായിരുന്നു ശൗൽ രാജാവിന്റെ ഭരണം. ദുഃഖിതനായ യഹോവ പകരം രാജാവിനെ കണ്ടെത്തി- ദാവീദ്. ദാവീദിനെയും ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്തു. അന്നു തുടങ്ങി ദാവീദിന്റെ പീഡനകാലം. ശൗൽ ദാവീദിനെ വേട്ടയാടുകയായിരുന്നു. പ്രതീക്ഷിച്ച സിംഹാസനം അകന്നകന്നു പോകുന്ന അനുഭവം. കഷ്ടപ്പാടുകളുടെ നടുവിലൂടെയായിരുന്നു ആ പ്രയാണം. ഒടുവിൽ സിംഹാസനാരൂഢനായി- രണ്ടാം രാജാവ്. എന്നിട്ടും, മനോവേദനകളും കഷ്ടപ്പാടുകളും അവസാനിച്ചില്ല. എല്ലാത്തിനും പുറമേ, ശിഥിലമായ കുടുംബബന്ധങ്ങൾ, സ്വയംകൃതാനർത്ഥങ്ങൾ. സംഭവബഹുലമായ ദാവീദിന്റെ ജീവിതം- അതിവിടെ അനാവരണം ചെയ്യപ്പെടുന്നു.
-40%
Randam Raajav
By Pulickan
ക്രിസ്തുവിനു പത്ത് നൂറ്റാണ്ടുകൾക്കു മുൻപ് യിസ്രായേലിൽ മാത്രം രാജാവില്ലായിരുന്നു; യഹോവയിൽ ആശ്രയിച്ചു ജീവിച്ച ജനത. പക്ഷേ, ജനത്തിന്റെ ചിന്താഗതിക്ക് മാറ്റം വന്നു. അവർക്കും വേണം രാജാവും രാജഭരണവും. യഹോവയ്ക്ക് അത് അനിഷ്ടമായി. എങ്കിലും ജനഹിതത്തിനു വഴങ്ങി, യഹോവ ശമുവേൽ പ്രവാചകനെ നിയോഗിച്ചു. പ്രവാചകൻ, ശൗലിനെ അഭിഷേകം ചെയ്ത് രാജാവാക്കി- യിസ്രായേലിലെ ഒന്നാമത്തെ രാജാവ്. ദൈവഹിതമനുസരിച്ചല്ലായിരുന്നു ശൗൽ രാജാവിന്റെ ഭരണം. ദുഃഖിതനായ യഹോവ പകരം രാജാവിനെ കണ്ടെത്തി- ദാവീദ്. ദാവീദിനെയും ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്തു. അന്നു തുടങ്ങി ദാവീദിന്റെ പീഡനകാലം. ശൗൽ ദാവീദിനെ വേട്ടയാടുകയായിരുന്നു. പ്രതീക്ഷിച്ച സിംഹാസനം അകന്നകന്നു പോകുന്ന അനുഭവം. കഷ്ടപ്പാടുകളുടെ നടുവിലൂടെയായിരുന്നു ആ പ്രയാണം. ഒടുവിൽ സിംഹാസനാരൂഢനായി- രണ്ടാം രാജാവ്. എന്നിട്ടും, മനോവേദനകളും കഷ്ടപ്പാടുകളും അവസാനിച്ചില്ല. എല്ലാത്തിനും പുറമേ, ശിഥിലമായ കുടുംബബന്ധങ്ങൾ, സ്വയംകൃതാനർത്ഥങ്ങൾ. സംഭവബഹുലമായ ദാവീദിന്റെ ജീവിതം- അതിവിടെ അനാവരണം ചെയ്യപ്പെടുന്നു.
-25%
Oridathoru Bharya
By Ajayaghosh
അജയഘോഷിന്റെ വികാരസാന്ദ്രമായ നോവൽ - ഒരിടത്തൊരു ഭാര്യ.
-25%
Oridathoru Bharya
By Ajayaghosh
അജയഘോഷിന്റെ വികാരസാന്ദ്രമായ നോവൽ - ഒരിടത്തൊരു ഭാര്യ.
-50%
Mayanirangal
മനുഷ്യഹൃദയങ്ങളുടെ അവിശ്വസനീയവും ജഡിലവുമായ വർണഭേദങ്ങൾ അതിവിദഗ്ധമായി കോറിയിടുന്നു 'മായാനിറങ്ങൾ'. നിറം പിടിപ്പിച്ച നുണകളും സത്യങ്ങളും ഇടകലർന്നൊഴുകുന്ന കാഴ്ച അനുവാചകനെ തെല്ലൊന്നമ്പരപ്പിക്കുക മാത്രമല്ല ഹൃദയത്തിലെവിടെയോ അഗാധമായ മുറിവുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. 'ഒറ്റമര'മാകട്ടെ പ്രകൃതിയെന്ന മഹാവൃക്ഷത്തണലിൽ അഭയം തേടുന്ന ഒരനാഥന്റെ തീരാസങ്കടങ്ങളും നിസ്സഹായതയും വർണ്ണിക്കുന്നു. പ്രകൃതി തന്നെ അവനെ ഉയരങ്ങളിലേക്ക് കൈപിടിച്ചുകയറ്റുന്നു പാരായണക്ഷമതയിൽ അദ്വിതീയമായ ഈ ചെറുനോവലിൽ.
-50%
Mayanirangal
മനുഷ്യഹൃദയങ്ങളുടെ അവിശ്വസനീയവും ജഡിലവുമായ വർണഭേദങ്ങൾ അതിവിദഗ്ധമായി കോറിയിടുന്നു 'മായാനിറങ്ങൾ'. നിറം പിടിപ്പിച്ച നുണകളും സത്യങ്ങളും ഇടകലർന്നൊഴുകുന്ന കാഴ്ച അനുവാചകനെ തെല്ലൊന്നമ്പരപ്പിക്കുക മാത്രമല്ല ഹൃദയത്തിലെവിടെയോ അഗാധമായ മുറിവുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. 'ഒറ്റമര'മാകട്ടെ പ്രകൃതിയെന്ന മഹാവൃക്ഷത്തണലിൽ അഭയം തേടുന്ന ഒരനാഥന്റെ തീരാസങ്കടങ്ങളും നിസ്സഹായതയും വർണ്ണിക്കുന്നു. പ്രകൃതി തന്നെ അവനെ ഉയരങ്ങളിലേക്ക് കൈപിടിച്ചുകയറ്റുന്നു പാരായണക്ഷമതയിൽ അദ്വിതീയമായ ഈ ചെറുനോവലിൽ.
Veli
രണ്ടു പുരയിടങ്ങൾക്കിടയിൽ ഉയർന്ന ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. കാഞ്ഞിരപ്പള്ളി പാപ്പന് ചേട്ടനോടുള്ള വൈരാഗ്യം തീർത്ത ആ വേലി -വഴക്കും വക്കാണവും പത്തലുകളായ വേലി – ഏലിയാമ്മയെ സംബന്ധിച്ച് ‘അഭിമാനത്തിന്റെ പ്രതീക’വും ‘ഒരു ജീവിതസമരത്തിന്റെ പ്രൗഢമായ സ്മാരക’വും ആകുന്നു. എന്നാൽ, മാതൃകാകുടുംബമായ കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് അത് ക്ഷണിച്ചുവരുത്തിയത്. ജയിലും കോടതിയുമല്ല, അതിലും വലിയ മാനക്കേടുകളാണ് ആ വീടിനെ ഗ്രസിച്ചത്. പാറേൽപ്പള്ളി പെരുന്നാളുദിവസം മോളിക്കുട്ടിക്കു നേരിടേണ്ടിവന്നതും ‘കുപ്രസിദ്ധ കേഡി’ കോട്ടയം കുഞ്ഞച്ചന് അതിൽ ഇടപെടേണ്ടിവതും ഒക്കെ വെറും ഒരു വേലിക്കേസിനെ, അഴിക്കുവാനാകാത്ത ഒരു കടുംകെട്ടായി മുറുക്കി.
Veli
രണ്ടു പുരയിടങ്ങൾക്കിടയിൽ ഉയർന്ന ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. കാഞ്ഞിരപ്പള്ളി പാപ്പന് ചേട്ടനോടുള്ള വൈരാഗ്യം തീർത്ത ആ വേലി -വഴക്കും വക്കാണവും പത്തലുകളായ വേലി – ഏലിയാമ്മയെ സംബന്ധിച്ച് ‘അഭിമാനത്തിന്റെ പ്രതീക’വും ‘ഒരു ജീവിതസമരത്തിന്റെ പ്രൗഢമായ സ്മാരക’വും ആകുന്നു. എന്നാൽ, മാതൃകാകുടുംബമായ കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് അത് ക്ഷണിച്ചുവരുത്തിയത്. ജയിലും കോടതിയുമല്ല, അതിലും വലിയ മാനക്കേടുകളാണ് ആ വീടിനെ ഗ്രസിച്ചത്. പാറേൽപ്പള്ളി പെരുന്നാളുദിവസം മോളിക്കുട്ടിക്കു നേരിടേണ്ടിവന്നതും ‘കുപ്രസിദ്ധ കേഡി’ കോട്ടയം കുഞ്ഞച്ചന് അതിൽ ഇടപെടേണ്ടിവതും ഒക്കെ വെറും ഒരു വേലിക്കേസിനെ, അഴിക്കുവാനാകാത്ത ഒരു കടുംകെട്ടായി മുറുക്കി.

Reviews
There are no reviews yet.