Add to Wishlist
Swasathinte Udampadi
Publisher: Book Studio
₹190.00
Memoir by Ancy Koduppanapolackal. The central theme of this book is a mother’s memories of her son who was lost too soon.
In stock
Free shipping above ₹799
Safe dispatch in 2 to 3 days
അകാലത്തിൽ നഷ്ടപ്പെട്ടു പോയ മകനെക്കുറിച്ചുള്ള ഒരു അമ്മയുടെ ഓർമകളാണ് ഈ പുസ്തകത്തിന്റെ പ്രധാന ഇതിവൃത്തം. ഒപ്പം സൗദി അറേബ്യയിലെയും അയര്‍ലന്‍ഡിലെയും പ്രവാസജീവിതം, അതിജീവനത്തിനായുള്ള നെട്ടോട്ടം, പ്രതിസന്ധികള്‍ ഇവയൊക്കെ ആന്‍സി ഹൃദയത്തില്‍ തൊടുംവിധം എഴുതിച്ചേര്‍ത്തിരിക്കുന്നു ‘ശ്വാസത്തിന്റെ ഉടമ്പടി’യിൽ.
Be the first to review “Swasathinte Udampadi” Cancel reply
Book information
ISBN 13
9789385992858
Language
Malayalam
Number of pages
152
Size
14 x 21 cm
Format
Paperback
Edition
2023 November
Related products
-15%
Kunnolamundallo Bhoothakalakkulir
ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓർമക്കുറിപ്പുകൾ. ഈ ഓർമകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓർമക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന് നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. തൃശൂർ കേരളവർമ കോളജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ
-15%
Kunnolamundallo Bhoothakalakkulir
ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓർമക്കുറിപ്പുകൾ. ഈ ഓർമകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓർമക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന് നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. തൃശൂർ കേരളവർമ കോളജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ
-15%
Enikkellam Sangeethamanu
"ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സു മുതൽ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാൻ മസ്താനായോടും നൂർജഹാനോടും ലതാ മങ്കേഷ്കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകൾ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓർക്കെസ്ട്രെയ്റ്റെഴ്സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകൾ പാടിക്കൊടുക്കുന്നതിനേക്കാൾ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതൽ കഴമ്പുള്ളതെന്ന് ഞാൻ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിൽ ലയിച്ചുചേർന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സർവോപരി, നിങ്ങൾ ഇന്നും ഓർത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം."
നൗഷാദ് മുതൽ മുഹമ്മദ് രഫീയും ലതാ മങ്കേഷ്കറും വരെയുള്ള പ്രതിഭകൾക്കൊപ്പം ഹിന്ദീസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ സംഗീതം അഭ്യസിച്ച, ഒടുവിൽ മലയാളസിനിമാസംഗീതത്തിലെ മഞ്ഞിൽ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമൽദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.
-15%
Enikkellam Sangeethamanu
"ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സു മുതൽ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാൻ മസ്താനായോടും നൂർജഹാനോടും ലതാ മങ്കേഷ്കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകൾ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓർക്കെസ്ട്രെയ്റ്റെഴ്സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകൾ പാടിക്കൊടുക്കുന്നതിനേക്കാൾ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതൽ കഴമ്പുള്ളതെന്ന് ഞാൻ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിൽ ലയിച്ചുചേർന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സർവോപരി, നിങ്ങൾ ഇന്നും ഓർത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം."
നൗഷാദ് മുതൽ മുഹമ്മദ് രഫീയും ലതാ മങ്കേഷ്കറും വരെയുള്ള പ്രതിഭകൾക്കൊപ്പം ഹിന്ദീസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ സംഗീതം അഭ്യസിച്ച, ഒടുവിൽ മലയാളസിനിമാസംഗീതത്തിലെ മഞ്ഞിൽ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമൽദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.
-18%
Vazhikalil Theliyunna Mukhangal
"യാത്രകളിൽ കണ്ടുമുട്ടുന്ന ചില മനുഷ്യർ നമുക്കൊപ്പം പോരുന്നു; നമ്മൾ പോലുമറിയാതെ. അവരെ ഓർത്തു ചില രാത്രികളിൽ ഉറങ്ങാതെ കിടക്കാറുണ്ട്. അവരിപ്പോൾ എന്തു ചെയ്യുകയാവും, അവർക്കു സുഖമാണോ എന്നൊക്കെ ആലോചിക്കും. ഓർമകളിൽ അവരുടെ മുഖങ്ങൾ തുടിച്ചു നിൽക്കും. എന്തുകൊണ്ടാണ് നമ്മളവരെ ഓർക്കുന്നത്? ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മുഖങ്ങൾ നമ്മുടെ മനസ്സിലിരുന്ന് എന്തു ചെയ്യുകയാണ്? ആ അന്വേഷണമാണ് നിങ്ങളിപ്പോൾ വായിക്കാൻ കൈയിലെടുത്തിരിക്കുന്ന പുസ്തകമായത്. ഇതു മനുഷ്യരേക്കുറിച്ചാണ്, അവരുടെ അസാധാരണമായ അയനങ്ങളേക്കുറിച്ചാണ്."
- രമ്യ എസ് ആനന്ദ്
“മനുഷ്യരെയും മനുഷ്യാവസ്ഥകളെയും അതിന്റെ അഗാധതലത്തിൽ അറിയാനും, കണ്ടുമുട്ടുന്ന മനുഷ്യരിലൂടെ നമ്മുടെ ലോകത്തെയും നമ്മുടെ അവസ്ഥകളെയും നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും ഒപ്പിയെടുക്കാനും കഴിയുന്ന ഒരു എഴുത്തുകാരിയുടെ പുസ്തകമാണ് 'വഴികളിൽ തെളിയുന്ന മുഖങ്ങൾ'.”
- എൻ ഇ സുധീർ
"രമ്യയുടെ ഭാഷ ലളിതമാണ്, സുതാര്യവും സുന്ദരവുമാണ്. ആസ്വദിച്ചു വായിക്കാൻ മാത്രമല്ല, ‘ഇനീം കുറച്ചുകൂടി പറയൂ, കേട്ടു മതിയായില്ല’ എന്നു പറയാൻ തോന്നിപ്പിക്കുന്ന ശൈലിയും. ചിരി, കണ്ണീര്, വിസ്മയം, നിസ്സഹായത, സ്നേഹം… എന്തെന്തു ഭാവങ്ങളിലൂടെയാണ്, എത്ര വിചിത്രമായ അവസ്ഥകളിലൂടെയാണ് ഈ പുസ്തകം നമ്മെ കൊണ്ടുപോവുക!"
- ജിസ ജോസ്
"യാത്രകളില്‍ കണ്ടുമുട്ടിയ ചില മനുഷ്യര്‍ യാത്ര അവസാനിച്ച് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും രമ്യയുടെയുള്ളില്‍ ജീവിക്കുന്നു. അങ്ങനെയുള്ള 19 മനുഷ്യരുടെ കഥകളാണ് ‘വഴികളില്‍ തെളിയുന്ന മുഖങ്ങള്‍’ എന്ന പുസ്തകം. എല്ലാ ഭാഷകള്‍ക്കും മേലേ നില്ക്കുന്ന സ്നേഹത്തിന്റെ ഭാഷയിലാണ് രമ്യയുടെ എഴുത്ത്."
- അജീഷ് മുരളീധരൻ
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ പെൻ പുരസ്കാരം നേടിയ പുസ്തകം.
-18%
Vazhikalil Theliyunna Mukhangal
"യാത്രകളിൽ കണ്ടുമുട്ടുന്ന ചില മനുഷ്യർ നമുക്കൊപ്പം പോരുന്നു; നമ്മൾ പോലുമറിയാതെ. അവരെ ഓർത്തു ചില രാത്രികളിൽ ഉറങ്ങാതെ കിടക്കാറുണ്ട്. അവരിപ്പോൾ എന്തു ചെയ്യുകയാവും, അവർക്കു സുഖമാണോ എന്നൊക്കെ ആലോചിക്കും. ഓർമകളിൽ അവരുടെ മുഖങ്ങൾ തുടിച്ചു നിൽക്കും. എന്തുകൊണ്ടാണ് നമ്മളവരെ ഓർക്കുന്നത്? ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മുഖങ്ങൾ നമ്മുടെ മനസ്സിലിരുന്ന് എന്തു ചെയ്യുകയാണ്? ആ അന്വേഷണമാണ് നിങ്ങളിപ്പോൾ വായിക്കാൻ കൈയിലെടുത്തിരിക്കുന്ന പുസ്തകമായത്. ഇതു മനുഷ്യരേക്കുറിച്ചാണ്, അവരുടെ അസാധാരണമായ അയനങ്ങളേക്കുറിച്ചാണ്."
- രമ്യ എസ് ആനന്ദ്
“മനുഷ്യരെയും മനുഷ്യാവസ്ഥകളെയും അതിന്റെ അഗാധതലത്തിൽ അറിയാനും, കണ്ടുമുട്ടുന്ന മനുഷ്യരിലൂടെ നമ്മുടെ ലോകത്തെയും നമ്മുടെ അവസ്ഥകളെയും നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും ഒപ്പിയെടുക്കാനും കഴിയുന്ന ഒരു എഴുത്തുകാരിയുടെ പുസ്തകമാണ് 'വഴികളിൽ തെളിയുന്ന മുഖങ്ങൾ'.”
- എൻ ഇ സുധീർ
"രമ്യയുടെ ഭാഷ ലളിതമാണ്, സുതാര്യവും സുന്ദരവുമാണ്. ആസ്വദിച്ചു വായിക്കാൻ മാത്രമല്ല, ‘ഇനീം കുറച്ചുകൂടി പറയൂ, കേട്ടു മതിയായില്ല’ എന്നു പറയാൻ തോന്നിപ്പിക്കുന്ന ശൈലിയും. ചിരി, കണ്ണീര്, വിസ്മയം, നിസ്സഹായത, സ്നേഹം… എന്തെന്തു ഭാവങ്ങളിലൂടെയാണ്, എത്ര വിചിത്രമായ അവസ്ഥകളിലൂടെയാണ് ഈ പുസ്തകം നമ്മെ കൊണ്ടുപോവുക!"
- ജിസ ജോസ്
"യാത്രകളില്‍ കണ്ടുമുട്ടിയ ചില മനുഷ്യര്‍ യാത്ര അവസാനിച്ച് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും രമ്യയുടെയുള്ളില്‍ ജീവിക്കുന്നു. അങ്ങനെയുള്ള 19 മനുഷ്യരുടെ കഥകളാണ് ‘വഴികളില്‍ തെളിയുന്ന മുഖങ്ങള്‍’ എന്ന പുസ്തകം. എല്ലാ ഭാഷകള്‍ക്കും മേലേ നില്ക്കുന്ന സ്നേഹത്തിന്റെ ഭാഷയിലാണ് രമ്യയുടെ എഴുത്ത്."
- അജീഷ് മുരളീധരൻ
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ പെൻ പുരസ്കാരം നേടിയ പുസ്തകം.
-10%
Naalam Viralil Viriyunna Maya
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്."
-ബോബി ജോസ് കട്ടികാട്
"മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽവികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു."
-പ്രിയ എ എസ്
-10%
Naalam Viralil Viriyunna Maya
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്."
-ബോബി ജോസ് കട്ടികാട്
"മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽവികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു."
-പ്രിയ എ എസ്
-11%
Ammayente Rajyamanu
By Bobby Jose Kattikadu, E V Krishna Pillai, Indu Menon, Jerry Amaldev, M Leelavathy, N E Sudheer, Priya A S, Ravi Menon, Rekha K, Sathyan Anthikad, Seena Joseph, Sethu, Sonia Cherian, Suneetha T V, Suresh C Pillai
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള ഒരു നൂറ്റാണ്ടിലധികം നീളുന്ന കാലത്തിന്റെ പ്രതിനിധികളായ അമ്മമാരുടെ വിസ്മയിപ്പിക്കുന്ന ജീവിതരേഖകൾ. ഒറ്റ നോട്ടത്തിൽ ഓർമകളുടെ സമാഹാരമാണെന്നു തോന്നുമെങ്കിലും ഭൂപടത്തിൽ ഇല്ലാത്ത കുറേ മഹാരാജ്യങ്ങളുടെ ചരിത്രപുസ്തകമായിട്ടാണ് ഇതിനെ കാണേണ്ടത്. ഇ വി കൃഷ്ണപിള്ള മുതൽ ഇന്ദു മേനോൻ വരെയുള്ള മക്കൾ അവരുടെ അമ്മരാജ്യത്തെ തേടിപ്പോകുന്നു. എം ലീലാവതി, ദേവകി നിലയങ്ങോട്, ജെറി അമൽദേവ്, ശ്രീകുമാരൻ തമ്പി, സേതു, കെ അജിത, സത്യൻ അന്തിക്കാട്, ജോർജ് ജോസഫ് കെ, സുധക്കുട്ടി, എസ് ശാരദക്കുട്ടി, ജോയ് മാത്യു, രവി മേനോൻ, എൻ ഇ സുധീർ, ബോബി ജോസ് കട്ടികാട്, പ്രിയ എ എസ്, എസ് കണ്ണൻ, സജ്ന ഷാജഹാൻ, പ്രിയ ജോസഫ്, സുനീത ടി വി, സീന ജോസഫ്, സോണിയ ചെറിയാൻ, സുരേഷ് സി പിള്ള, കെ രേഖ എന്നിവരാണ് മറ്റ് എഴുത്തുകാർ.
ഇതു മക്കൾക്കുള്ള പുസ്തകമാണ്; ഭൂമിമലയാളത്തിലെ സർവമാന മക്കൾക്കും.
-11%
Ammayente Rajyamanu
By Bobby Jose Kattikadu, E V Krishna Pillai, Indu Menon, Jerry Amaldev, M Leelavathy, N E Sudheer, Priya A S, Ravi Menon, Rekha K, Sathyan Anthikad, Seena Joseph, Sethu, Sonia Cherian, Suneetha T V, Suresh C Pillai
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള ഒരു നൂറ്റാണ്ടിലധികം നീളുന്ന കാലത്തിന്റെ പ്രതിനിധികളായ അമ്മമാരുടെ വിസ്മയിപ്പിക്കുന്ന ജീവിതരേഖകൾ. ഒറ്റ നോട്ടത്തിൽ ഓർമകളുടെ സമാഹാരമാണെന്നു തോന്നുമെങ്കിലും ഭൂപടത്തിൽ ഇല്ലാത്ത കുറേ മഹാരാജ്യങ്ങളുടെ ചരിത്രപുസ്തകമായിട്ടാണ് ഇതിനെ കാണേണ്ടത്. ഇ വി കൃഷ്ണപിള്ള മുതൽ ഇന്ദു മേനോൻ വരെയുള്ള മക്കൾ അവരുടെ അമ്മരാജ്യത്തെ തേടിപ്പോകുന്നു. എം ലീലാവതി, ദേവകി നിലയങ്ങോട്, ജെറി അമൽദേവ്, ശ്രീകുമാരൻ തമ്പി, സേതു, കെ അജിത, സത്യൻ അന്തിക്കാട്, ജോർജ് ജോസഫ് കെ, സുധക്കുട്ടി, എസ് ശാരദക്കുട്ടി, ജോയ് മാത്യു, രവി മേനോൻ, എൻ ഇ സുധീർ, ബോബി ജോസ് കട്ടികാട്, പ്രിയ എ എസ്, എസ് കണ്ണൻ, സജ്ന ഷാജഹാൻ, പ്രിയ ജോസഫ്, സുനീത ടി വി, സീന ജോസഫ്, സോണിയ ചെറിയാൻ, സുരേഷ് സി പിള്ള, കെ രേഖ എന്നിവരാണ് മറ്റ് എഴുത്തുകാർ.
ഇതു മക്കൾക്കുള്ള പുസ്തകമാണ്; ഭൂമിമലയാളത്തിലെ സർവമാന മക്കൾക്കും.
-10%
Paraloka Niyamangal
1980 ഫെബ്രുവരി 22-ന് ഖൊർഷദ് ദമ്പതികൾക്ക് അവരുടെ പുത്രന്മാർ വിസ്പിയേയും റതുവിനേയും ഒരു കാറപകടത്തിൽ നഷ്ടപ്പെട്ടു. ഒരേ സമയം രണ്ടു പുത്രന്മാരെയും നഷ്ടമായ അവർക്ക് ഈശ്വരനിലുള്ള എല്ലാ വിശ്വാസവും പോയി. എന്നാൽ, പരലോകത്തു നിന്നുമുള്ള ഒരു അത്ഭുതകരമായ സന്ദേശം അവർക്ക് പുതിയ പ്രതീക്ഷകൾ നൽകി. അതവരെ അവിശ്വസനീയമായ ഒരു യാത്രയിലേക്ക് നയിച്ചു. ഖൊർഷദ് ഭാവ്നഗ്രിയുടെ പ്രശസ്തമായ The Laws of the Spirit World എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ പരിഭാഷ.
-10%
Paraloka Niyamangal
1980 ഫെബ്രുവരി 22-ന് ഖൊർഷദ് ദമ്പതികൾക്ക് അവരുടെ പുത്രന്മാർ വിസ്പിയേയും റതുവിനേയും ഒരു കാറപകടത്തിൽ നഷ്ടപ്പെട്ടു. ഒരേ സമയം രണ്ടു പുത്രന്മാരെയും നഷ്ടമായ അവർക്ക് ഈശ്വരനിലുള്ള എല്ലാ വിശ്വാസവും പോയി. എന്നാൽ, പരലോകത്തു നിന്നുമുള്ള ഒരു അത്ഭുതകരമായ സന്ദേശം അവർക്ക് പുതിയ പ്രതീക്ഷകൾ നൽകി. അതവരെ അവിശ്വസനീയമായ ഒരു യാത്രയിലേക്ക് നയിച്ചു. ഖൊർഷദ് ഭാവ്നഗ്രിയുടെ പ്രശസ്തമായ The Laws of the Spirit World എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ പരിഭാഷ.
-11%
Mazhakkaalam – 7th Edition
മഴ അനുഭവിക്കുന്ന മലയാളിക്ക് മഴയെ വായിക്കാൻ ഒരു പുസ്തകം. മഴയനുഭവങ്ങൾ, ഓർമകൾ, മഴയെക്കുറിച്ചറിയേണ്ടതെല്ലാം ഇതിലുണ്ട്.
- ഇന്ത്യാ ടുഡെ
ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേൾക്കാം. പല കാലങ്ങളുടെ, ജീവിതങ്ങളുടെ അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി, പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആർത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ. മഴയെക്കുറിച്ച് ഇത്രമേൽ ഹൃദ്യമായൊരു പുസ്തകം മലയാളത്തിൽ ഇതാദ്യമാണ്.
- കേരള കൗമുദി
ഈ പുസ്തകം അപൂർവമായൊരു വായനാനുഭവം കാഴ്ച വയ്ക്കുന്നു.
- ഭാഷാപോഷിണി
മഴയുടെ രസങ്ങളും രഹസ്യങ്ങളും നിറഞ്ഞ പ്രശസ്ത പുസ്തകത്തിന്റെ ഏഴാം പതിപ്പ്.
-11%
Mazhakkaalam – 7th Edition
മഴ അനുഭവിക്കുന്ന മലയാളിക്ക് മഴയെ വായിക്കാൻ ഒരു പുസ്തകം. മഴയനുഭവങ്ങൾ, ഓർമകൾ, മഴയെക്കുറിച്ചറിയേണ്ടതെല്ലാം ഇതിലുണ്ട്.
- ഇന്ത്യാ ടുഡെ
ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേൾക്കാം. പല കാലങ്ങളുടെ, ജീവിതങ്ങളുടെ അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി, പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആർത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ. മഴയെക്കുറിച്ച് ഇത്രമേൽ ഹൃദ്യമായൊരു പുസ്തകം മലയാളത്തിൽ ഇതാദ്യമാണ്.
- കേരള കൗമുദി
ഈ പുസ്തകം അപൂർവമായൊരു വായനാനുഭവം കാഴ്ച വയ്ക്കുന്നു.
- ഭാഷാപോഷിണി
മഴയുടെ രസങ്ങളും രഹസ്യങ്ങളും നിറഞ്ഞ പ്രശസ്ത പുസ്തകത്തിന്റെ ഏഴാം പതിപ്പ്.
Oru Makan Achanezhuthiya Kathakal
₹180.00
അക്ഷരങ്ങളുടെ ലോകത്തേക്കു മകനെ കൈ പിടിച്ചുനടത്തിയ ഒരു അച്ഛനെ വാർധക്യത്തിൽ മറവിരോഗവും തിമിരവും മെല്ലെ വരിഞ്ഞുമുറുക്കി. കൈ പിടിച്ചു നടന്ന മകൻ അപ്പോഴേക്കും ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായി കടലിനക്കരെ എത്തിയിരുന്നു. അച്ഛന്റെ വിഷാദമകറ്റാനും മസ്തിഷ്കത്തിൽ ഉറങ്ങിക്കിടക്കുന്ന കോശങ്ങളെ ഉണർത്താനുമായി മകൻ മറ്റൊരു ഭൂഖണ്ഡത്തിലിരുന്ന് പഴയകാലസംഭവങ്ങൾ നർമം കലർത്തി എഴുതിത്തുടങ്ങി. ഫോണിൽ അയച്ചുകിട്ടിയ ആ കഥകൾ അമ്മ അച്ഛനെ വായിച്ചു കേൾപ്പിച്ചു. അതു കേട്ട് അച്ഛൻ ചിരിച്ചു. ചിലതു കേട്ട് കണ്ണു നിറഞ്ഞു. ജീവിതത്തിന്റെ ആനന്ദം അച്ഛനെ വീണ്ടും തൊട്ടു.
അച്ഛനു വേണ്ടി എഴുതിയ ഓർമകളെല്ലാം മകൻ ഇതാ ഒരു പുസ്തകമാക്കിയിരിക്കുന്നു. സാധാരണ ജീവിതങ്ങളുടെ അടരുകളിൽ നിന്ന് സുന്ദരമായ അകക്കാഴ്ചകൾ കണ്ടെടുക്കുന്ന ഈ പുസ്തകം പ്രതീക്ഷകളായും പ്രസന്നതകളായും വായനക്കാർക്കു കൂട്ടുവരും.
Oru Makan Achanezhuthiya Kathakal
₹180.00
അക്ഷരങ്ങളുടെ ലോകത്തേക്കു മകനെ കൈ പിടിച്ചുനടത്തിയ ഒരു അച്ഛനെ വാർധക്യത്തിൽ മറവിരോഗവും തിമിരവും മെല്ലെ വരിഞ്ഞുമുറുക്കി. കൈ പിടിച്ചു നടന്ന മകൻ അപ്പോഴേക്കും ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായി കടലിനക്കരെ എത്തിയിരുന്നു. അച്ഛന്റെ വിഷാദമകറ്റാനും മസ്തിഷ്കത്തിൽ ഉറങ്ങിക്കിടക്കുന്ന കോശങ്ങളെ ഉണർത്താനുമായി മകൻ മറ്റൊരു ഭൂഖണ്ഡത്തിലിരുന്ന് പഴയകാലസംഭവങ്ങൾ നർമം കലർത്തി എഴുതിത്തുടങ്ങി. ഫോണിൽ അയച്ചുകിട്ടിയ ആ കഥകൾ അമ്മ അച്ഛനെ വായിച്ചു കേൾപ്പിച്ചു. അതു കേട്ട് അച്ഛൻ ചിരിച്ചു. ചിലതു കേട്ട് കണ്ണു നിറഞ്ഞു. ജീവിതത്തിന്റെ ആനന്ദം അച്ഛനെ വീണ്ടും തൊട്ടു.
അച്ഛനു വേണ്ടി എഴുതിയ ഓർമകളെല്ലാം മകൻ ഇതാ ഒരു പുസ്തകമാക്കിയിരിക്കുന്നു. സാധാരണ ജീവിതങ്ങളുടെ അടരുകളിൽ നിന്ന് സുന്ദരമായ അകക്കാഴ്ചകൾ കണ്ടെടുക്കുന്ന ഈ പുസ്തകം പ്രതീക്ഷകളായും പ്രസന്നതകളായും വായനക്കാർക്കു കൂട്ടുവരും.

Reviews
There are no reviews yet.