Add to Wishlist
-11%
Januvamma Paranja Katha
Publisher: Current Books Thrissur
₹100.00 Original price was: ₹100.00.₹89.00Current price is: ₹89.00.
Collection of stories of Januvamma, written by Madhavikkutty.
In stock
Free shipping above ₹799
Safe dispatch in 2 to 3 days
ജാനുവമ്മ പറയുന്നത് മനുഷ്യകഥയാണ്. മനുഷ്യര്‍ കഥപറയാന്‍ ശ്രമിക്കുമ്പോഴാണ് ദേവതകള്‍ക്കും കഥയുണ്ടായി ഇതിഹാസങ്ങള്‍ക്കു വഴിതെളിയുന്നത്. ജാനുവമ്മയിലൂടെ മാധവിക്കുട്ടി കഥ പറയുമ്പോള്‍ അത് കേരളീയ ഗൃഹങ്ങള്‍ക്കുള്ളിലെ നര്‍മവും ഏകാന്തതയും രാഷ്ട്രീയവും സാമൂഹികശാസ്ത്രവും എല്ലാം ആഴത്തില്‍ വിശ്ലേഷണം ചെയ്യുന്ന അവബോധത്തിന്റെ അനുഭവം കൂടിയാവുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഇത്രമാത്രം രസിച്ചു വായിക്കാവുന്ന രചനകള്‍ മലയാളത്തില്‍ വളരെ കുറവാണ്. മലയാളഭാഷയെ ഭാവസാന്ദ്രതയുടെ ഗൃഹപാഠം പഠിപ്പിച്ച അനശ്വരമായ കഥാകാരിയുടെ പ്രിയപുസ്തകം.
Be the first to review “Januvamma Paranja Katha” Cancel reply
Book information
ISBN 13
9788122606812
Language
Malayalam
Number of pages
118
Size
14 x 21 cm
Format
Paperback
Edition
2017
Related products
-10%
-15%
Oru Theruvinte Katha
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.
-15%
Oru Theruvinte Katha
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.
-10%
Ottakkoru Sakunthala
"ഓരോ കഥയ്ക്കും ഓരോ തരം നിറം; പുതുമയും വെവ്വേറെ. എടുത്തു പറയാനുള്ള കാര്യം മലയാളത്തിൽ ഇത്തരം കഥകൾ വേറെ ഇല്ല എന്നതാണ്. കഥാപാത്രങ്ങൾക്കുള്ള തെളിമ അവരെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളുടെ അതിരുകളും കവിഞ്ഞുനിൽക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഇതിനു നല്ല ഉദാഹരണങ്ങൾ തന്നെ. ഇനിയുമുണ്ട് ഏറെ പറയാൻ. പറയാനുള്ളതിന്റെയെല്ലാം രത്നച്ചുരുക്കം ഇത്രയും: ടോം അസൂയാവഹമായി എഴുതുന്നു. എഴുതിക്കൊണ്ടേ ഇരുന്നു കാണാൻ ആഗ്രഹിക്കുന്നു, ഞാനും മലയാളവും."
- സി. രാധാകൃഷ്ണൻ
"സാധാരണമായ വാക്കുകൾ കൊണ്ട് അസാധാരണമായ അന്തരീക്ഷം സൃഷ്ടിക്കാനും അതിലൂടെ ഒരാശയം അവതരിപ്പിക്കാനുമാണ് ഈ കഥകളിലൂടെ ശ്രമിക്കുന്നത്... അതിഭാവുകത്വത്തിലേക്ക് വീണുപോകാതെ കഥാനിർവഹണം അദ്ദേഹം നടത്തുന്നു. വാക്കുകളുടെ ധാരാളിത്തത്തിൽനിന്നും വഴിമാറി നടക്കുകയാണ് ഈ കഥാകൃത്ത്. ഈ സമാഹാരത്തിലെ എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു."
- എസ്. ജയചന്ദ്രൻ നായർ
ഒൻപതു കഥകളുടെ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്. നമ്പൂതിരിയുടെ ചിത്രമെഴുത്തും എസ്. ജയചന്ദ്രൻ നായരുടെ അവതാരികയും.
-10%
Ottakkoru Sakunthala
"ഓരോ കഥയ്ക്കും ഓരോ തരം നിറം; പുതുമയും വെവ്വേറെ. എടുത്തു പറയാനുള്ള കാര്യം മലയാളത്തിൽ ഇത്തരം കഥകൾ വേറെ ഇല്ല എന്നതാണ്. കഥാപാത്രങ്ങൾക്കുള്ള തെളിമ അവരെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളുടെ അതിരുകളും കവിഞ്ഞുനിൽക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഇതിനു നല്ല ഉദാഹരണങ്ങൾ തന്നെ. ഇനിയുമുണ്ട് ഏറെ പറയാൻ. പറയാനുള്ളതിന്റെയെല്ലാം രത്നച്ചുരുക്കം ഇത്രയും: ടോം അസൂയാവഹമായി എഴുതുന്നു. എഴുതിക്കൊണ്ടേ ഇരുന്നു കാണാൻ ആഗ്രഹിക്കുന്നു, ഞാനും മലയാളവും."
- സി. രാധാകൃഷ്ണൻ
"സാധാരണമായ വാക്കുകൾ കൊണ്ട് അസാധാരണമായ അന്തരീക്ഷം സൃഷ്ടിക്കാനും അതിലൂടെ ഒരാശയം അവതരിപ്പിക്കാനുമാണ് ഈ കഥകളിലൂടെ ശ്രമിക്കുന്നത്... അതിഭാവുകത്വത്തിലേക്ക് വീണുപോകാതെ കഥാനിർവഹണം അദ്ദേഹം നടത്തുന്നു. വാക്കുകളുടെ ധാരാളിത്തത്തിൽനിന്നും വഴിമാറി നടക്കുകയാണ് ഈ കഥാകൃത്ത്. ഈ സമാഹാരത്തിലെ എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു."
- എസ്. ജയചന്ദ്രൻ നായർ
ഒൻപതു കഥകളുടെ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്. നമ്പൂതിരിയുടെ ചിത്രമെഴുത്തും എസ്. ജയചന്ദ്രൻ നായരുടെ അവതാരികയും.
-15%
Suvarnalatha
പ്രഥമപ്രതിശ്രുതിയിലെ നായിക സത്യവതിയുടെ മകൾ സുവർണലതയുടെ കഥയായ ഈ നോവൽ, സ്ത്രീജന്മത്തിന്റെ മുഴുവൻ ഇതിഹാസമായി മാറുന്നു. ഭാരതീയ സ്ത്രീകളുടെ നവോത്ഥാനകാല പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ സ്ത്രീയുടെ സഹനങ്ങളെയും പ്രതിരോധങ്ങളെയും അടയാളപ്പെടുത്തുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ രണ്ടാം പുസ്തകം.
-15%
Suvarnalatha
പ്രഥമപ്രതിശ്രുതിയിലെ നായിക സത്യവതിയുടെ മകൾ സുവർണലതയുടെ കഥയായ ഈ നോവൽ, സ്ത്രീജന്മത്തിന്റെ മുഴുവൻ ഇതിഹാസമായി മാറുന്നു. ഭാരതീയ സ്ത്രീകളുടെ നവോത്ഥാനകാല പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ സ്ത്രീയുടെ സഹനങ്ങളെയും പ്രതിരോധങ്ങളെയും അടയാളപ്പെടുത്തുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ രണ്ടാം പുസ്തകം.
-20%
Swargam Thurakkunna Samayam
എം.ടി.വാസുദേവൻ നായരുടെ പ്രശസ്തമായ ആറു കഥകളാണ് ഈ സമാഹാരത്തിൽ - വില്പന, അഭയം വീണ്ടും, എവിടേക്കോ ഒരു വഴി, ഹോര, സ്വർഗം തുറക്കുന്ന സമയം. സായംസന്ധ്യ പോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.
-20%
Swargam Thurakkunna Samayam
എം.ടി.വാസുദേവൻ നായരുടെ പ്രശസ്തമായ ആറു കഥകളാണ് ഈ സമാഹാരത്തിൽ - വില്പന, അഭയം വീണ്ടും, എവിടേക്കോ ഒരു വഴി, ഹോര, സ്വർഗം തുറക്കുന്ന സമയം. സായംസന്ധ്യ പോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.
-13%
Kadal
മലയാളകഥാലോകത്തിന്റെ മനസ്സായി നില്ക്കുന്ന ടി. പത്മനാഭന്റെ ഒരു പകല്‍ക്കിനാവ്, സുനന്ദയുടെ അച്ഛന്, ദേശ്-ഒരു ഹിന്ദുസ്ഥാനി രാഗം, അബുദാബി, ഒരു കള്ളക്കഥ, ഒരു പഴയ കഥ, ശവദാഹം, നായ്ക്കളും മനുഷ്യരും, കടല്‍ എന്നീ ഒന്‍പത് കഥകള്‍.
-13%
Kadal
മലയാളകഥാലോകത്തിന്റെ മനസ്സായി നില്ക്കുന്ന ടി. പത്മനാഭന്റെ ഒരു പകല്‍ക്കിനാവ്, സുനന്ദയുടെ അച്ഛന്, ദേശ്-ഒരു ഹിന്ദുസ്ഥാനി രാഗം, അബുദാബി, ഒരു കള്ളക്കഥ, ഒരു പഴയ കഥ, ശവദാഹം, നായ്ക്കളും മനുഷ്യരും, കടല്‍ എന്നീ ഒന്‍പത് കഥകള്‍.
-20%
Moonnu Kallukal – Old Edition
ഏറ്റവും പ്രിയങ്കരമായ ഒരു സ്നേഹം. സൗഹൃദം പ്രണയം, കാമം- ഇവയിൽ ഏതു നഷ്ടമായാലും അതു നിങ്ങളുടെ മുഴുവൻ ജീവിതത്തെയും തുളച്ചുചെല്ലുന്ന മുറിവോ ശൂന്യതയോ ആയി തുടരും. സാഹിത്യത്തിൽ ഇതിനെക്കാൾ സുപ്രധാനമായ സന്ദർഭം വേറെയില്ല. നഷ്ടമായതിനെപ്പറ്റി ഒരാൾ പറയുന്ന കഥയോളം, ആ കഥയ്ക്കുള്ളിൽനിന്നു വരുന്ന മറ്റു കഥകളോളം ജിജ്ഞാസയുണ്ടാക്കില്ല മറ്റൊരു ആഖ്യാനവും എന്ന് തോന്നുന്നു. വർഷങ്ങൾക്കുശേഷം അതേ ദുഃഖം ഓർമിക്കുമ്പോൾ, ഇത്രവേഗം കടന്നുപോയ വർഷങ്ങളെ നോക്കി. ജീവിതം എത്ര ഹ്രസ്വമാണ് എന്ന് ഒരാൾ അമ്പരന്നേക്കാം. ചിലർക്ക് ഏതാനും മിനിറ്റുകൾ, അല്ലെങ്കിൽ മണിക്കൂറുകൾ ഏതാനും ആഴ്ചകളോ മാസങ്ങളോ അതുമല്ലെങ്കിൽ ഏതാനും വർഷങ്ങൾ മാത്രം ഓർത്തുനോക്കൂ, എത്ര ഹ്രസ്വമായ സമയമായാലും എത്രമേൽ ഭാവനസമ്പന്നമാണത്. എത്രയോ വികാരപൂർണമായിരുന്നു ആ നീരൊഴുക്കുകൾ അതിൽനിന്നു നാമെടുത്തുവച്ച കല്ലുകളും.
-20%
Moonnu Kallukal – Old Edition
ഏറ്റവും പ്രിയങ്കരമായ ഒരു സ്നേഹം. സൗഹൃദം പ്രണയം, കാമം- ഇവയിൽ ഏതു നഷ്ടമായാലും അതു നിങ്ങളുടെ മുഴുവൻ ജീവിതത്തെയും തുളച്ചുചെല്ലുന്ന മുറിവോ ശൂന്യതയോ ആയി തുടരും. സാഹിത്യത്തിൽ ഇതിനെക്കാൾ സുപ്രധാനമായ സന്ദർഭം വേറെയില്ല. നഷ്ടമായതിനെപ്പറ്റി ഒരാൾ പറയുന്ന കഥയോളം, ആ കഥയ്ക്കുള്ളിൽനിന്നു വരുന്ന മറ്റു കഥകളോളം ജിജ്ഞാസയുണ്ടാക്കില്ല മറ്റൊരു ആഖ്യാനവും എന്ന് തോന്നുന്നു. വർഷങ്ങൾക്കുശേഷം അതേ ദുഃഖം ഓർമിക്കുമ്പോൾ, ഇത്രവേഗം കടന്നുപോയ വർഷങ്ങളെ നോക്കി. ജീവിതം എത്ര ഹ്രസ്വമാണ് എന്ന് ഒരാൾ അമ്പരന്നേക്കാം. ചിലർക്ക് ഏതാനും മിനിറ്റുകൾ, അല്ലെങ്കിൽ മണിക്കൂറുകൾ ഏതാനും ആഴ്ചകളോ മാസങ്ങളോ അതുമല്ലെങ്കിൽ ഏതാനും വർഷങ്ങൾ മാത്രം ഓർത്തുനോക്കൂ, എത്ര ഹ്രസ്വമായ സമയമായാലും എത്രമേൽ ഭാവനസമ്പന്നമാണത്. എത്രയോ വികാരപൂർണമായിരുന്നു ആ നീരൊഴുക്കുകൾ അതിൽനിന്നു നാമെടുത്തുവച്ച കല്ലുകളും.
-15%
Murinavu
By Manoj Kuroor
നാടിന്റെ സാംസ്കാരികബന്ധങ്ങളിൽ മറഞ്ഞുനിൽക്കുന്ന, മറവിയിൽപ്പെട്ടുപോയ, വലിയ ശബ്ദങ്ങളിൽ കേൾക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വർത്തമാനവും സമീപസ്ഥചരിത്രവും തള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നുണ്ട് ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ മെടഞ്ഞു ചേർക്കുന്നതിനിടയിൽ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂർ- അതാണ് ഈ ചരിത്രത്തിലെ ഇഴകൾ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി പടർന്നുബന്ധപ്പെട്ട ചിന്താധാരകളും മതങ്ങളും ആചാരധാരകളും കഥകളും ഭാഷകളും ഒലിച്ചെത്തിക്കലരുന്ന ഒരിടം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടർന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്. നാമറിയുന്ന സാംസ്കാരികദേശത്തിന്റെ അബോധകരുക്കളിലേക്ക് സഞ്ചരിച്ച് അതിനെ ശിഥിലമാക്കുന്ന എഴുത്താണിത്. തത്ത്വചിന്താപരമായ ശ്രദ്ധയോടെ ജീവിതവിനിമയങ്ങളെ പിന്തുടരുകവഴി നമ്മുടെ സാഹിത്യവും സാഹിത്യചരിത്രവും പൊതുവേ കാണിച്ചുതരുന്നതിനപ്പുറത്ത് നിഴലത്തായ ഒരു കാലത്തെയും ലോകത്തെയും മുറിനാവ് വെളിപ്പെടുത്തുന്നു.
- സി.ജെ. ജോർജ്ജ്
-15%
Murinavu
By Manoj Kuroor
നാടിന്റെ സാംസ്കാരികബന്ധങ്ങളിൽ മറഞ്ഞുനിൽക്കുന്ന, മറവിയിൽപ്പെട്ടുപോയ, വലിയ ശബ്ദങ്ങളിൽ കേൾക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വർത്തമാനവും സമീപസ്ഥചരിത്രവും തള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നുണ്ട് ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ മെടഞ്ഞു ചേർക്കുന്നതിനിടയിൽ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂർ- അതാണ് ഈ ചരിത്രത്തിലെ ഇഴകൾ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി പടർന്നുബന്ധപ്പെട്ട ചിന്താധാരകളും മതങ്ങളും ആചാരധാരകളും കഥകളും ഭാഷകളും ഒലിച്ചെത്തിക്കലരുന്ന ഒരിടം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടർന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്. നാമറിയുന്ന സാംസ്കാരികദേശത്തിന്റെ അബോധകരുക്കളിലേക്ക് സഞ്ചരിച്ച് അതിനെ ശിഥിലമാക്കുന്ന എഴുത്താണിത്. തത്ത്വചിന്താപരമായ ശ്രദ്ധയോടെ ജീവിതവിനിമയങ്ങളെ പിന്തുടരുകവഴി നമ്മുടെ സാഹിത്യവും സാഹിത്യചരിത്രവും പൊതുവേ കാണിച്ചുതരുന്നതിനപ്പുറത്ത് നിഴലത്തായ ഒരു കാലത്തെയും ലോകത്തെയും മുറിനാവ് വെളിപ്പെടുത്തുന്നു.
- സി.ജെ. ജോർജ്ജ്

Reviews
There are no reviews yet.