Add to Wishlist
-10%
Sandrasangeethathinte Nirabhedangal
Publisher: Fabian Books
₹630.00 Original price was: ₹630.00.₹569.00Current price is: ₹569.00.
A journey through the music and life of music maestro Ilaiyaraaja. ‘Sandrasangeethathinte Nirabhedangal’ by Nikhil Venugopal is a great contribution to the history of Indian cinema and film music.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഇന്ത്യൻ സംഗീതത്തിന്റെ ധ്യാനപ്പെരുമയാണ് ഇളയരാജ. അകക്കാടുകളിലെവിടെയോ ചൂളം കുത്തുന്ന കാറ്റ് മനസ്സു പങ്കു വയ്ക്കുന്നതുപോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടം പിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരം വയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവും പോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നു വീഴുന്ന സംഗീതത്തിന്റെ നൂലിഴകൾക്കും പകരം വയ്ക്കാൻ ഒന്നുമില്ല. പല കാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള യാത്രയാണ് ‘സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങൾ’.
Be the first to review “Sandrasangeethathinte Nirabhedangal” Cancel reply
Book information
ISBN 13
9788197124327
Language
Malayalam
Number of pages
420
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
Sangeethasastra Navasudha
By G Devarajan
പ്രമുഖ സംഗീതസംവിധായകനായ ജി ദേവരാജന്‍, വര്‍ഷങ്ങളുടെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം എഴുതിയ സംഗീതശാസ്ത്ര ചരിത്രഗ്രന്ഥം. മലയാളത്തില്‍ എഴുതപ്പെട്ട മറ്റെല്ലാ സംഗീതപുസ്തകങ്ങളെക്കാള് വൈവിധ്യവും വ്യത്യസ്തതയുമുള്ള ഈ കൃതി സംഗീതശാസ്ത്രഗവേഷകരായ പുതുതലമുറയ്ക്കുള്ള പാഠപുസ്തകമാണ്.
Sangeethasastra Navasudha
By G Devarajan
പ്രമുഖ സംഗീതസംവിധായകനായ ജി ദേവരാജന്‍, വര്‍ഷങ്ങളുടെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം എഴുതിയ സംഗീതശാസ്ത്ര ചരിത്രഗ്രന്ഥം. മലയാളത്തില്‍ എഴുതപ്പെട്ട മറ്റെല്ലാ സംഗീതപുസ്തകങ്ങളെക്കാള് വൈവിധ്യവും വ്യത്യസ്തതയുമുള്ള ഈ കൃതി സംഗീതശാസ്ത്രഗവേഷകരായ പുതുതലമുറയ്ക്കുള്ള പാഠപുസ്തകമാണ്.
Ente Priyappetta Pattukal
മലയാളി എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന, ഏറ്റുപാടുന്ന നിരവധി ഗാനങ്ങളുടെ അപൂര്‍വ്വ സമാഹാരം. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനലോകത്തുനിന്നും തിരഞ്ഞെടുത്ത 228 ഗാനങ്ങള്‍.
ഒരു ഗാനരചയിതാവ് വിവിധ വിഭാഗക്കാരായ ആസ്വാദകരുടെ മനസ്സ് കീഴടക്കുന്ന ഒരെഴുത്തുകാരനാണ്. വെറും പദങ്ങള്‍ നിരത്തിയതുകൊണ്ടുമാത്രം അത് സാധിക്കുന്നില്ല. ഉള്ളില്‍ കവിതയുള്ള ഒരാള്‍ക്കു മാത്രമേ വിശിഷ്ടമായ ഗാനങ്ങള്‍ രചിക്കാന്‍ സാധിക്കുകയുള്ളൂ. ഗിരീഷ് പുത്തഞ്ചേരി മികച്ച ഗാനരചയിതാവ് ആകുന്നത് കവിത ഉള്ളിലുള്ളതുകൊണ്ടാണ്. കവിത്വമുള്ളതുകൊണ്ടാണ്.
-എം.ടി. വാസുദേവന്‍ നായര്‍
Ente Priyappetta Pattukal
മലയാളി എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന, ഏറ്റുപാടുന്ന നിരവധി ഗാനങ്ങളുടെ അപൂര്‍വ്വ സമാഹാരം. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനലോകത്തുനിന്നും തിരഞ്ഞെടുത്ത 228 ഗാനങ്ങള്‍.
ഒരു ഗാനരചയിതാവ് വിവിധ വിഭാഗക്കാരായ ആസ്വാദകരുടെ മനസ്സ് കീഴടക്കുന്ന ഒരെഴുത്തുകാരനാണ്. വെറും പദങ്ങള്‍ നിരത്തിയതുകൊണ്ടുമാത്രം അത് സാധിക്കുന്നില്ല. ഉള്ളില്‍ കവിതയുള്ള ഒരാള്‍ക്കു മാത്രമേ വിശിഷ്ടമായ ഗാനങ്ങള്‍ രചിക്കാന്‍ സാധിക്കുകയുള്ളൂ. ഗിരീഷ് പുത്തഞ്ചേരി മികച്ച ഗാനരചയിതാവ് ആകുന്നത് കവിത ഉള്ളിലുള്ളതുകൊണ്ടാണ്. കവിത്വമുള്ളതുകൊണ്ടാണ്.
-എം.ടി. വാസുദേവന്‍ നായര്‍
Mohammed Rafi: Vellithirayile Suvarnanadam
By Sujata Dev
"വലിയ പാട്ടുകാരായ പലരും പാടുമ്പോൾ സ്വരം തെറ്റിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ, റാഫി അബദ്ധങ്ങൾ വരുത്തുന്നത് കണ്ടിട്ടേയില്ല." - നൗഷാദ്
"അദ്ദേഹത്തിന്റെ ലോകം തന്നെ സംഗീതമായിരുന്നു. അദ്ദേഹം പതിവായി സ്റ്റൂഡിയോയിൽ വരുന്നും, റെക്കോഡിങ്ങ് പൂർത്തിയാക്കുന്നു, തിരികെ വീട്ടിലേക്ക് പോകുന്നു." - മന്നാഡേ
Mohammed Rafi: Vellithirayile Suvarnanadam
By Sujata Dev
"വലിയ പാട്ടുകാരായ പലരും പാടുമ്പോൾ സ്വരം തെറ്റിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ, റാഫി അബദ്ധങ്ങൾ വരുത്തുന്നത് കണ്ടിട്ടേയില്ല." - നൗഷാദ്
"അദ്ദേഹത്തിന്റെ ലോകം തന്നെ സംഗീതമായിരുന്നു. അദ്ദേഹം പതിവായി സ്റ്റൂഡിയോയിൽ വരുന്നും, റെക്കോഡിങ്ങ് പൂർത്തിയാക്കുന്നു, തിരികെ വീട്ടിലേക്ക് പോകുന്നു." - മന്നാഡേ
Sundaraganagal Akavum Porulum
മലയാളത്തിലെ എക്കാലത്തെയും മികച്ച ഏതാനും ചലച്ചിത്ര ഗാനങ്ങളെ സൗന്ദര്യാത്മകമായ സമീപിക്കുന്ന എതിരൻ കതിരവന്റെ പന്ത്രണ്ടു ലേഖനങ്ങളുടെ സമാഹാരം. 'തരളകളുടെ ഓർമ മാത്രം' എന്ന ലേഖനം 'നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണാഘോഷം' നടത്തിയ പ്രിയ ഗായിത ശാന്താ പി. നായരെക്കുറിച്ചുള്ള അനുസ്മരണമാണ്.
Sundaraganagal Akavum Porulum
മലയാളത്തിലെ എക്കാലത്തെയും മികച്ച ഏതാനും ചലച്ചിത്ര ഗാനങ്ങളെ സൗന്ദര്യാത്മകമായ സമീപിക്കുന്ന എതിരൻ കതിരവന്റെ പന്ത്രണ്ടു ലേഖനങ്ങളുടെ സമാഹാരം. 'തരളകളുടെ ഓർമ മാത്രം' എന്ന ലേഖനം 'നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണാഘോഷം' നടത്തിയ പ്രിയ ഗായിത ശാന്താ പി. നായരെക്കുറിച്ചുള്ള അനുസ്മരണമാണ്.
-19%
Kaathoram
By Ravi Menon
മഞ്ചാടിമണിപോലുള്ള ശബ്ദമെന്ന് ജി. ദേവരാജന്‍ മാസ്റ്റര്‍ വിശേഷിപ്പിച്ച, തെന്നിന്ത്യന്‍ സിനിമാസംഗീതലോകത്തെ ഭാവപൗർണമിയായ പി. സുശീല, വാസന്തപഞ്ചമിനാളും തളിരിട്ടകിനാക്കളും സൂര്യകാന്തിയുമെല്ലാം നമ്മുടെ എക്കാലത്തെയും സംഗീതസ്വപ്നമാക്കിമാറ്റിയ തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി, ആസ്വാദകരുടെ സിരകളില്‍ അഗ്നിയായി കത്തിപ്പടരുന്ന പാട്ടുകളിലൂടെ സംഗീതലോകത്തെ പട്ടത്തുറാണിയായ എല്‍.ആര്. ഈശ്വരി, തേന്‍കണം ഇറ്റുവീഴുന്ന ശബ്ദമെന്ന് സംഗീതസംവിധായകന് വിദ്യാസാഗര്‍ വിശേഷിപ്പിച്ച പി.ബി. ശ്രീനിവാസ്, ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരന്‍ തമ്പി, വി. മധുസൂദനന് നായര്‍, കൃഷ്ണചന്ദ്രന്, നിലമ്പൂര്‍ കാര്ത്തികേയന്, സി.എസ്. രാധാദേവി, മലേഷ്യ വാസുദേവന്‍, ജനാര്‍ദ്ദന്‍ മിട്ട, പാര്‍ത്ഥസാരഥി, ജോണ്‍ എബ്രഹാം മുതല്‍ യേശുദാസിന്റെ പാട്ടുകള്‍ക്ക് ദൃശ്യമൊരുക്കിയ ബുദ്ധിജീവികള്‍, കെ.എസ്. ചിത്രയ്ക്ക് എന്നും പാട്ടിന്റെ ഊര്‍ജമായിരുന്ന അച്ഛന് കൃഷ്ണന് നായര്‍, മലയാളത്തിന്റെ എക്കാലത്തെയും ഗന്ധർവഗാനമായ ദേവാങ്കണങ്ങള്‍, പാട്ടിന്റെ പടകാളിരൂപം കൊണ്ട് അമ്പരപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത യോദ്ധ… പലരും പലതുമായി ചലച്ചിത്രഗാനങ്ങളുടെ വിശേഷങ്ങളും ഉള്‍ക്കഥകളും ആസ്വാദനവും കൗതുകങ്ങളും.
രവി മേനോന്റെ ഏറ്റവും പുതിയ പാട്ടെഴുത്തുപുസ്തകം - കാതോരം.
-19%
Kaathoram
By Ravi Menon
മഞ്ചാടിമണിപോലുള്ള ശബ്ദമെന്ന് ജി. ദേവരാജന്‍ മാസ്റ്റര്‍ വിശേഷിപ്പിച്ച, തെന്നിന്ത്യന്‍ സിനിമാസംഗീതലോകത്തെ ഭാവപൗർണമിയായ പി. സുശീല, വാസന്തപഞ്ചമിനാളും തളിരിട്ടകിനാക്കളും സൂര്യകാന്തിയുമെല്ലാം നമ്മുടെ എക്കാലത്തെയും സംഗീതസ്വപ്നമാക്കിമാറ്റിയ തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി, ആസ്വാദകരുടെ സിരകളില്‍ അഗ്നിയായി കത്തിപ്പടരുന്ന പാട്ടുകളിലൂടെ സംഗീതലോകത്തെ പട്ടത്തുറാണിയായ എല്‍.ആര്. ഈശ്വരി, തേന്‍കണം ഇറ്റുവീഴുന്ന ശബ്ദമെന്ന് സംഗീതസംവിധായകന് വിദ്യാസാഗര്‍ വിശേഷിപ്പിച്ച പി.ബി. ശ്രീനിവാസ്, ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരന്‍ തമ്പി, വി. മധുസൂദനന് നായര്‍, കൃഷ്ണചന്ദ്രന്, നിലമ്പൂര്‍ കാര്ത്തികേയന്, സി.എസ്. രാധാദേവി, മലേഷ്യ വാസുദേവന്‍, ജനാര്‍ദ്ദന്‍ മിട്ട, പാര്‍ത്ഥസാരഥി, ജോണ്‍ എബ്രഹാം മുതല്‍ യേശുദാസിന്റെ പാട്ടുകള്‍ക്ക് ദൃശ്യമൊരുക്കിയ ബുദ്ധിജീവികള്‍, കെ.എസ്. ചിത്രയ്ക്ക് എന്നും പാട്ടിന്റെ ഊര്‍ജമായിരുന്ന അച്ഛന് കൃഷ്ണന് നായര്‍, മലയാളത്തിന്റെ എക്കാലത്തെയും ഗന്ധർവഗാനമായ ദേവാങ്കണങ്ങള്‍, പാട്ടിന്റെ പടകാളിരൂപം കൊണ്ട് അമ്പരപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത യോദ്ധ… പലരും പലതുമായി ചലച്ചിത്രഗാനങ്ങളുടെ വിശേഷങ്ങളും ഉള്‍ക്കഥകളും ആസ്വാദനവും കൗതുകങ്ങളും.
രവി മേനോന്റെ ഏറ്റവും പുതിയ പാട്ടെഴുത്തുപുസ്തകം - കാതോരം.
-11%
Hrudayageethangal
By Ravi Menon
ഹൃദയഗീതങ്ങള്‍
-11%
Hrudayageethangal
By Ravi Menon
ഹൃദയഗീതങ്ങള്‍
-20%
Shahabaz Live
“Each new situation requires a new architecture. നോക്കൂ, ഓരോ പാട്ടിലും ശില്‍പചിന്തകളുടെ അനവധി അടരുകളുണ്ട്. ഉദാഹരണത്തിന്, അസ്തമനക്കടലിന്നകലെ എന്ന പാട്ടെടുക്കൂ. അതിലെ, ‘പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം’ എന്ന ഭാഗം കൊണ്ട് വേണമെങ്കില്‍ എരഞ്ഞിപ്പാലം ബൈപ്പാസിലെ ഇന്നുള്ള കളിപ്പൊയ്ക മാറ്റി ഡിസൈന്‍ ചെയ്യാം. ‘ബച്ച്പന്‍ കി മുഹോബത്ത്’ എന്ന പഴയ പാട്ടു കൊണ്ട് മാനാഞ്ചിറയുടെ ഒരു സൈഡെങ്കിലും മാറ്റിമറിക്കാന്‍ പറ്റും. ലൈബ്രറിക്ക് നല്ലത്, ‘മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു’ എന്ന പാട്ടു തന്നെയാണ്. മലപ്പുറം ജില്ല എടുക്കൂ. ‘പാടീ ഞാന്‍ മൂളക്കമാലേ ഒരു പാട്ട് തന്നാലെ’ എന്ന പുലിക്കോട്ടില്‍ ഹൈദറിന്റെ ഒറ്റ വരി മതിയാകും ആനക്കയം ടൗണ്‍ എങ്ങനെയായിരിക്കണം എന്ന് ഭാവനയില്‍ കാണാന്‍. The Song of Divine Wisdomഉം ബദര്‍ യുദ്ധപ്പാട്ടും ചേര്‍ത്തുകെട്ടി മലപ്പുറം ടൗണ്‍ ഹാള്‍ ഉണ്ടാക്കാം. ഭൂലി ബിസ്രിയും ഓത്ത്പള്ളിയും കൂട്ടിക്കെട്ടി വടകര താഴത്തെ അങ്ങാടി സെറ്റ് ചെയ്ത് കൂടെ?"
കൗതുകകരമായ സംഗീത-ജീവിതചിന്തകളുമായി ഷഹബാസ് അമന്റെ പുസ്തകം - ലൈവ്.
-20%
Shahabaz Live
“Each new situation requires a new architecture. നോക്കൂ, ഓരോ പാട്ടിലും ശില്‍പചിന്തകളുടെ അനവധി അടരുകളുണ്ട്. ഉദാഹരണത്തിന്, അസ്തമനക്കടലിന്നകലെ എന്ന പാട്ടെടുക്കൂ. അതിലെ, ‘പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം’ എന്ന ഭാഗം കൊണ്ട് വേണമെങ്കില്‍ എരഞ്ഞിപ്പാലം ബൈപ്പാസിലെ ഇന്നുള്ള കളിപ്പൊയ്ക മാറ്റി ഡിസൈന്‍ ചെയ്യാം. ‘ബച്ച്പന്‍ കി മുഹോബത്ത്’ എന്ന പഴയ പാട്ടു കൊണ്ട് മാനാഞ്ചിറയുടെ ഒരു സൈഡെങ്കിലും മാറ്റിമറിക്കാന്‍ പറ്റും. ലൈബ്രറിക്ക് നല്ലത്, ‘മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു’ എന്ന പാട്ടു തന്നെയാണ്. മലപ്പുറം ജില്ല എടുക്കൂ. ‘പാടീ ഞാന്‍ മൂളക്കമാലേ ഒരു പാട്ട് തന്നാലെ’ എന്ന പുലിക്കോട്ടില്‍ ഹൈദറിന്റെ ഒറ്റ വരി മതിയാകും ആനക്കയം ടൗണ്‍ എങ്ങനെയായിരിക്കണം എന്ന് ഭാവനയില്‍ കാണാന്‍. The Song of Divine Wisdomഉം ബദര്‍ യുദ്ധപ്പാട്ടും ചേര്‍ത്തുകെട്ടി മലപ്പുറം ടൗണ്‍ ഹാള്‍ ഉണ്ടാക്കാം. ഭൂലി ബിസ്രിയും ഓത്ത്പള്ളിയും കൂട്ടിക്കെട്ടി വടകര താഴത്തെ അങ്ങാടി സെറ്റ് ചെയ്ത് കൂടെ?"
കൗതുകകരമായ സംഗീത-ജീവിതചിന്തകളുമായി ഷഹബാസ് അമന്റെ പുസ്തകം - ലൈവ്.
-10%
Enikkellam Sangeethamanu
"ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സു മുതൽ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാൻ മസ്താനായോടും നൂർജഹാനോടും ലതാ മങ്കേഷ്കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകൾ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓർക്കെസ്ട്രെയ്റ്റെഴ്സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകൾ പാടിക്കൊടുക്കുന്നതിനേക്കാൾ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതൽ കഴമ്പുള്ളതെന്ന് ഞാൻ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിൽ ലയിച്ചുചേർന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സർവോപരി, നിങ്ങൾ ഇന്നും ഓർത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം."
നൗഷാദ് മുതൽ മുഹമ്മദ് രഫീയും ലതാ മങ്കേഷ്കറും വരെയുള്ള പ്രതിഭകൾക്കൊപ്പം ഹിന്ദീസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ സംഗീതം അഭ്യസിച്ച, ഒടുവിൽ മലയാളസിനിമാസംഗീതത്തിലെ മഞ്ഞിൽ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമൽദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.
-10%
Enikkellam Sangeethamanu
"ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സു മുതൽ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാൻ മസ്താനായോടും നൂർജഹാനോടും ലതാ മങ്കേഷ്കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകൾ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓർക്കെസ്ട്രെയ്റ്റെഴ്സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകൾ പാടിക്കൊടുക്കുന്നതിനേക്കാൾ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതൽ കഴമ്പുള്ളതെന്ന് ഞാൻ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിൽ ലയിച്ചുചേർന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സർവോപരി, നിങ്ങൾ ഇന്നും ഓർത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം."
നൗഷാദ് മുതൽ മുഹമ്മദ് രഫീയും ലതാ മങ്കേഷ്കറും വരെയുള്ള പ്രതിഭകൾക്കൊപ്പം ഹിന്ദീസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ സംഗീതം അഭ്യസിച്ച, ഒടുവിൽ മലയാളസിനിമാസംഗീതത്തിലെ മഞ്ഞിൽ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമൽദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.

Reviews
There are no reviews yet.