വേറൊരു ലോകത്തേക്കു പറക്കുന്ന വാക്ക്
രണ്ടുമൂന്നാഴ്ചത്തെ വായനയില്ലാക്കാലത്തിനു ശേഷം ഒരു ശനിയാഴ്ച രാത്രിയാണ് പുലർവെട്ടം വായിക്കാനെടുത്തത്. പാതിരാത്രി കഴിഞ്ഞിട്ടും ഉണർന്നിരുന്നു വായിച്ചുകൊണ്ടിരുന്നു. പലപ്പോഴും, ഈ പുസ്തകത്താളുകളിൽ നിന്നു വന്ന് ബോബി ജോസ് കട്ടികാട് എന്റെ ദൈനംദിന സന്തോഷക്കുറവുകളോട് സംസാരിച്ചു.