സഞ്ജയൻ കഥകൾ: ചിരിയുടെ പുസ്തകം
ഗാർഡിനെ വിളിച്ച് ഒരുറുപ്പിക കൈയിൽ കൊടുത്ത് കോവലൻപേട്ടയിലെത്തിയാൽ ഉണർത്തണമെന്ന് ഏല്പിച്ചു. ‘ഞാൻ ഉറക്കുഭ്രാന്തിൽ പലതും പറയും. ഒരുസമയം അടിപിടിക്കു തന്നെ വട്ടം കൂട്ടും. അതൊന്നും നിങ്ങൾ സാരമാക്കേണ്ട. എങ്ങനെയെങ്കിലും എന്നെപ്പിടിച്ച് സാമാനസമേതം തള്ളി പ്ലാറ്റുഫോറത്തിലാക്കി വണ്ടി വിട്ടേക്കണം’ എന്നും പറഞ്ഞു.