ഒറ്റയ്‍ക്ക് തുഴയുന്ന സ്ത്രീകൾ
ഭോലയും നൂതനും ഔസേപ്പു മാപ്പിളയും കരിങ്കണ്ണി ദേവുവമ്മയും ഉമാപ്പയും മാതുവുമെല്ലാം കണ്ണു നിറയ്ക്കുമെങ്കിലും നാം വീണുപോകുന്ന പൊട്ടക്കിണറുകളിൽ നിന്ന് കൈപിടിച്ചു കയറ്റുന്ന സ്നേഹക്കീറുകളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നുമുണ്ട് അവർ. ജീവിതം എന്താണ് എന്നു ഗൗരവമായി ചിന്തിക്കുന്നവരെല്ലാം ഈ കുറിപ്പുകൾ വായിക്കണം.